കലാലയങ്ങളില്‍ രാഷ്ട്രീയം ഒരുതരത്തിലും അനുവദിക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. കലാലയ രാഷ്ട്രീയത്തിനെതിരെ ഇത് ആദ്യമായല്ല കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത്. ആ രീതിയിലുളള വ്യാഖ്യാനം ശരിയല്ല. 15 വര്‍ഷത്തിനിടെ ഒട്ടേറെത്തവണ കോടതി ഇത്തരത്തില്‍ വിധി പ്രസ്താവങ്ങള്‍ നടത്തിയിട്ടുണ്ട്. അതിന്റെ ആവര്‍ത്തനം മാത്രമാണ് ഇപ്പോഴത്തേത്. ഓരോന്നിനും അതിന്റേതായ സ്ഥലങ്ങളുണ്ട്. ക്യാംപസിലല്ല സമരം ചെയ്യേണ്ടത്. എറണാകുളം മറൈന്‍ ഡ്രൈവു പോലെ ക്യാംപസിനു പുറത്തുള്ള സ്ഥലങ്ങള്‍ സമരവേദിയാക്കുന്നതാണ് നല്ലതെന്ന് കോടതി നിരീക്ഷിച്ചു. പൊന്നാനി എംഇഎസ് കോളജിൽ നടക്കുന്ന വിദ്യാർഥിസമരത്തിനെതിരായ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. എംഇഎസ് കോളജിന്റെ ഹർജിയിൽ എതിർകക്ഷിയായിട്ടുള്ള എസ്എഫ്ഐ നേതാവ് വിഷ്ണു ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായി .
Advertisement