E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

ഹർത്താലിൽ പലയിടത്തും സംഘര്‍ഷം; വിവിധയിടങ്ങളില്‍ വാഹനങ്ങള്‍ തടയുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ധനവിലവർധനയ്ക്കെതിരെ നടക്കുന്ന യു.ഡി.എഫ് ഹർത്താലിനിടെ വ്യാപക അക്രമം. വാഹനങ്ങള്‍ തടഞ്ഞ ഹര്‍ത്താല്‍ അനുകൂലികള്‍ കടകളും സ്ഥാപനങ്ങളും ബലമായി അടപ്പിച്ചു. ആദ്യ മണിക്കൂറുകളില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഉള്‍പ്പെടെ നിരത്തിലുണ്ടായിരുന്നു. എന്നാല്‍ പത്തുമണിയോടെ സ്ഥിതി മാറി. തിരുവനന്തപുരം പാളയം, പൂവച്ചല്‍ ,വെളളനാട്, വിതുര എന്നിവിടങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു. 

പത്തനംതിട്ട കോന്നിയിലും കോഴഞ്ചേരിയിലും കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. തുടര്‍ന്ന് പത്തനംതിട്ട ഡിപ്പോയില്‍ നിന്നുളള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. 

 കൊല്ലത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് കാരണമായി. പൊലീസ് നോക്കിനില്‍ക്കെയാണ് പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ ആക്രമിച്ചത്. കൊട്ടാരക്കരയിലും ചവറയിലും വാഹനം തടഞ്ഞ് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചു. കടകളും സ്ഥാപനങ്ങളും അടപ്പിച്ചു. 

മധ്യകേരളത്തിലും ഹര്‍ത്താലിനിടെ നേരിയ സംഘര്‍ഷങ്ങളുണ്ടായി. കൊച്ചിയില്‍ പാലാരിവട്ടത്ത് കെ.എസ്.ആര്‍.ടി.സി ബസിനു നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. ആലപ്പുഴ പട്ടണക്കാട്ട് ദേശീയപാതയില്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. ഇതേത്തുടര്‍ന്ന് പട്ടണക്കാട് പൊലീസ് സ്റ്റേഷനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ആലുവ ദേശത്ത് വാഹനങ്ങള്‍ തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് ഉപരോധിച്ചു. തൃശൂര്‍ സ്വരാജ് റൗണ്ടിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. വാഹനങ്ങള്‍ തടഞ്ഞ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.  

കോഴിക്കോട് മുക്കത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ വാഹനങ്ങള്‍ തടഞ്ഞു. പ്രവര്‍ത്തരെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മലപ്പുറം കൊണ്ടോട്ടിയില്‍ വാഹനങ്ങള്‍ തടഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തു. ഹര്‍ത്താലനുകൂലികള്‍ നിര്‍ബന്ധപൂര്‍വം പലയിടത്തും കടകള്‍ അടപ്പിച്ചു. ജീവനക്കാരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. കണ്ണൂരിൽ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ കടകളും ബാങ്കും അടപ്പിച്ചു. ജി മാളിലെ കടകളും ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ കണ്ണൂർ ശാഖയുമാണ് അടപ്പിച്ചത്. തളിപ്പറമ്പ് താലൂക്ക് ഓഫിസിലേക്കും ഹർത്താൽ അനുകൂലികൾ പ്രകടനം നടത്തി. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. യാത്രക്കാർക്ക് ആശ്വാസമായി കണ്ണൂർ ടൗണിൽ ഓട്ടോറിക്ഷകളും സർവീസ് നടത്തുന്നുണ്ട്. പാലക്കാട് എലപ്പുള്ളിയില്‍ പ്രവര്‍ത്തകര്‍ കെഎസആര്‍ടിസി ബസ് തടഞ്ഞു.

അതേസമയം ഹർത്താൽ അനുകൂലികൾ തടഞ്ഞതിനെ തുടർന്ന് കൊല്ലം ജില്ലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ കുടുങ്ങിക്കിടന്ന ബസുകൾ പൊലീസ് സംരക്ഷണത്തിൽ സർവീസ് പുനരാരംഭിച്ചു.രാവിലെ എറണാകുളം തിരുവനന്തപുരം ആലപ്പുഴ ഡിപ്പോകളൽ നിന്ന് വന്ന ബസുകളാണ് ചാത്തന്നൂർ കൊല്ലം ഡിപ്പോകളിൽ നിർത്തിയിട്ടിരുന്നത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ബസുകൾ സർവീസ് നടത്താൻ കെ.എസ്.ആർ.സി പൊലീസിന്റെ സഹായം തേടിയത്. ഇരുപതോളം ബസുകളാണ് ചാത്തന്നൂർ കൊല്ലം ഡിപ്പോകളിൽ നിന്ന് പൊലീസ് സംരക്ഷണയിൽ സർവീസ് പുനരാരംഭിച്ചത്.