കോഴിക്കോട് ബേപ്പൂരില്‍ അപകടത്തില്‍പെട്ട ബോട്ടില്‍ കപ്പലിടിക്കുന്നത് കണ്ടെന്ന് ബോട്ടില്‍ നിന്ന് രക്ഷപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍. പതിമൂന്ന് മണിക്കൂർ നേരം കടലിൽ നീന്തി കിടന്നാണ് രക്ഷപ്പെട്ടതെന്നും കയ്യില്‍ കിട്ടിയ കന്നാസാണ് രക്ഷയായതെന്നും മല്‍സ്യത്തൊഴിലാളികളായ സേവ്യറും കാര്‍ത്തിക്കും മനോരമ ന്യൂസിനോട് പറഞ്ഞു.
മുങ്ങിയ ബോട്ടില്‍ കുരുങ്ങിക്കിടക്കുന്ന നിലയില്‍ നേരത്തെ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം സ്വദേശി പ്രിൻസ്, ബോട്ടുടമ നാഗർകോവിൽ സ്വദേശി ആന്റോ എന്നിവരാണ് മരിച്ചത്. കാണാതായ മറ്റ് രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അതേസമയം ബോട്ടിലിടിച്ച കപ്പലിനെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും മരിച്ചവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നും എം.കെ. രാഘവന്‍ എം.പി. കോഴിക്കോട്ട് ആവശ്യപ്പെട്ടു.