അണ്ടർ 17 ലോകകപ്പിൽ മുംബൈയിൽ ഇന്ന് രണ്ടുകളികൾ. പരാഗ്വായ് തുർക്കിയെയും, യുഎസ്എ കൊളംബിയേയും നേരിടും. ഇന്നത്തെകളിയിലും വിജയിച്ച് ഗ്രൂപ്പിൽനിന്ന് ഒന്നാംസ്ഥാനക്കാരായി പ്രീക്വാർട്ടറിലെത്തുകയാണ് യുഎസ്എയുടേയും, പരാഗ്വായുടേയും ലക്ഷ്യം.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാനത്തെ മൽസരങ്ങള്‍ക്കാണ് ഇന്ന് മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയം സാക്ഷ്യംവഹിക്കുക. ഡൽഹിയിൽവച്ച് ഇന്ത്യയെ തോൽപിച്ച യുഎസ്എയും, കൊളംബിയയും മുംബൈയിൽ നേർക്കുനേർ വരുമ്പോൾ, മറ്റൊരു മൽസരത്തിൽ പരാഗ്വായ് തുർക്കിയെ നേരിടും. ആദ്യമൽസരത്തില്‍ ശക്തരായ മാലിയെയും, പിന്നെ ന്യൂസിലൻഡിനെയും തറപറ്റിച്ചശേഷമാണ് പരാഗ്വായ് മൂന്നാംഅങ്കത്തിന് ഇറങ്ങുന്നത്. എന്നാൽ, പ്രതീക്ഷിച്ചവിജയംപോലും നേടാനാവാതെ നിരാശരായ തുർക്കിക്ക് ആശ്വാസജയമാകും ലക്ഷ്യം.
രണ്ടാംമൽസരത്തിൽ യുഎസ്എ കൊളംബിയയെ നേരിടും. നിലവിൽ യുഎസ്എ ഘാനയേയും ഇന്ത്യയേയും തോൽപിച്ച് പ്രീക്വാർട്ടർ ബർത്ത് ഉറപ്പിച്ചതാണ്. ഇന്നത്തെ മൽസരംകൂടി വിജയിച്ചാൽ ഗ്രൂപ്പ് എയിൽനിന്ന് അജയ്യരായി പതിനാറിലൊന്നാകാം. അതേസമയം, ഒരുജയം കൈമുതലായുണ്ടെങ്കിലും ഘാനയോട്തോറ്റ കൊളംബിയയ്ക്ക് പ്രീക്വാർട്ടർ സാധ്യതയുറപ്പാക്കൻ മികച്ചവിജയംഅനിവാര്യമാണ്.