E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

വേങ്ങര വിധിയെഴുതി; പോളിങ് 70 ശതമാനം കടന്നു; പ്രതീക്ഷയോടെ മുന്നണികള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വേങ്ങര നിയമസഭാ മണ്ഡലത്തിലെ ഉപതരിഞ്ഞെടുപ്പില്‍ മികച്ച പോളിങ്. 70 ശതമാനത്തോളംപേര്‍ വോട്ടുരേഖപ്പെടുത്തി. ആർക്കാണു വോട്ടു ചെയ്തതെന്നു വോട്ടർമാർക്കു കാണാൻ സൗകര്യമൊരുക്കുന്ന വിവിപാറ്റ് സംവിധാനം ഉപയോഗിച്ചുള്ള രാജ്യത്തെ ആദ്യത്തെ തിരഞ്ഞെടുപ്പായിരുന്നു വേങ്ങരയിലേത്. രണ്ടു സ്വതന്ത്രരുള്‍പെടെ ആറു സ്ഥാനാര്‍ഥികളാണ് മല്‍സരിക്കുന്നത്. ആറുമാസം മുമ്പ് നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍‌ വേങ്ങരയില്‍ 67.70 ശതമാനമായിരുന്നു പോളിങ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 70.77 ശതമാനവും. 

രാവിലെ മുതൽ വേങ്ങരയിലെ മിക്ക ബൂത്തുകളിലും സ്ത്രീകളുടെ നീണ്ട നിരയുണ്ടായിരുന്നു. എല്ലായിടത്തും മണിക്കുറുകൾ ക്യൂ നിൽക്കാതെ തന്നെ വോട്ടു രേഖപ്പെടുത്തി മടങ്ങാനായി. ഒതുക്കുങ്ങൾ പഞ്ചായത്തിലെ 123 ാം നമ്പർ ബൂത്തിൽ ഒരു മണിക്കൂറോളം യന്ത്രം തകരാറിലായെങ്കിലും പരിഹരിച്ചു. എ ആർ. നഗർ പഞ്ചായത്തിലെ മമ്പുറം ജി യു.പി സ്കൂളിൽ കുടുംബസമേതം എത്തിയാണ് ഇടതു സ്ഥാനാർഥി പി പി.ബഷീർ വോട്ട് രേഖപ്പെടുത്തിയത്. 

മണ്ഡലത്തിൽ വോട്ടില്ലെങ്കിലും ലീഗ് സ്ഥാനാർഥി കെ.എൻ.എ ഖാദറും ബി.ജെ.പി സ്ഥാനാർഥി കെ.ജന ചന്ദ്രനും മിക്ക ബൂത്തുകളിലും എത്തിയിരുന്നു. വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത വോട്ടർക്ക് തന്നെ സ്ഥിരീകരിക്കാവുന്ന വിവി പാറ്റ് വോട്ടിങ്ങ് യന്ത്രങ്ങൾ മാത്രം ഉപയോഗിച്ചുള്ള രാജ്യത്തെ ആദ്യത്തെ തിരഞ്ഞെടുപ്പെന്ന പ്രത്യേകതയുമുണ്ട്. 

രണ്ടു സ്വതന്ത്രരുൾപ്പെടെ ആറു സ്ഥാനാർഥികളാണു മത്സരരംഗത്തുള്ളത്. 1.7 ലക്ഷം വോട്ടർമാരാണു വേങ്ങരയിലുള്ളത്. ആറു മാസം മുൻപു നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ വോട്ടിങ് ശതമാനം 67.70 ശതമാനമായിരുന്നു. കഴിഞ്ഞ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ 70.77 ശതമാനവും. വോട്ടെടുപ്പിനുശേഷം വോട്ടിങ് യന്ത്രങ്ങൾ തിരൂരങ്ങാടി പിഎസ്എംഒ കോളജിലെ സ്ട്രോങ് റൂമിലെത്തിക്കും. വോട്ടെണ്ണൽ ഞായറാഴ്ച.

മുസ്‌ലിം ലീഗ് എംഎൽഎ ആയിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടി ലോക്സഭാംഗമായി രാജിവച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കെ.എൻ.എ.ഖാദർ (യുഡിഎഫ്), പി.പി.ബഷീർ (എൽഡിഎഫ്), കെ.ജനചന്ദ്രൻ (എൻഡിഎ), കെ.സി.നസീർ (എസ്ഡിപിഐ), ഹംസ കറുമണ്ണിൽ (സ്വതന്ത്രൻ), ശ്രീനിവാസ് (സ്വതന്ത്രൻ) എന്നിവരാണ് സ്ഥാനാർഥികൾ.