സോളര്‍ കേസിൽ വൈകിയെങ്കിലും നീതി കിട്ടിയെന്ന് സരിത എസ്.നായര്‍. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കൾക്കെതിരെ കേസെടുക്കാൻ സർക്കാർ തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നു. സോളര്‍ കേസില്‍ നടപടിയെടുത്തതില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് നന്ദിയുണ്ടെന്ന് സരിത നായര്‍ പറഞ്ഞു. മാനഭംഗത്തിന് കേസെടുത്തതും നന്നായി . ഇനി ഒരു സ്ത്രീയെയും രാഷ്ട്രീയക്കാര്‍ പീഡിപ്പിക്കരുതെന്നും സരിത നായർ പറഞ്ഞു.
അതേസമയം, സരിത നായരെ മാനഭംഗപ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കും. 19-07-2013ലെ സരിതയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലൈംഗികസംതൃപ്തിയും കൈക്കൂലിയായി കണക്കാക്കും. ഉമ്മന്‍ ചാണ്ടി, കെ.സി.വേണുഗോപാല്‍, അടൂര്‍ പ്രകാശ് , ആര്യാടന്‍ മുഹമ്മദ്, എ.പി.അനില്‍കുമാര്‍, ഹൈബി ഈഡന്‍, ജോസ് കെ. മാണി, മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യം, എഡിജിപി: കെ.പത്മകുമാര്‍, കോണ്‍ഗ്രസ് നേതാവ് എന്‍.സുബ്രമഹ്ണ്യം എന്നിവരുടെ പേരാണ് കത്തിലുള്ളത്.