അണ്ടര്‍17 ലോകകപ്പില്‍ കൊച്ചിയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ നൈജറിനെതിരെ സ്പെയിനിന് എതിരില്ലാത്ത നാല് ഗോള്‍ ജയം. ടൂർണമെന്റിന്റെ താരമാകുമെന്നു കരുതപ്പെടുന്ന സ്പാനിഷ് ക്യാപ്റ്റൻ ആബേൽ റൂയിസ് ഇരട്ട ഗോളുകളുമായി കരുത്തുകാട്ടിയപ്പോൾ, ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ ഗോൾ നേടിയ സെസാർ ഗെൽബർട്ടാണ് ലീഡ് മൂന്നിലെത്തിച്ചത്. 21, 41 മിനിറ്റുകളിലായിരുന്നു റൂയിസിന്റെ ഗോളുകൾ. 82–ാം മിനിറ്റിലായിരുന്നു സ്പെയിന്റെ നാലാം ഗോൾ. സെർജിയോ ഗോമസാണ് ഗോൾ നേടിയത്. ഗോളടിക്കുക എന്ന ഏകലക്ഷ്യവുമായി നാലു സ്ട്രൈക്കർമാരുമായി ടീമിനെ കളത്തിലിറക്കിയ സ്പാനിഷ് പരിശീലകന്റെ തന്ത്രങ്ങൾ വിജയിക്കുകയായിരുന്നു കൊച്ചിയിൽ.
Advertisement