E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

കോഴിക്കോടിനു പുറമെ കൊല്ലത്തും എറണാകുളത്തും ബംഗാളികളുടെ കൊഴിഞ്ഞുപോക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബംഗാൾ കേന്ദ്രീകരിച്ച് കേരളത്തിനെതിരെ നടക്കുന്ന വിദ്വേഷപ്രചാരണങ്ങളെത്തുടര്‍ന്ന് കൂടുതല്‍ ബംഗാളികള്‍ കേരളം വിടുന്നു. കോഴിക്കോടിനു പുറമെ കൊല്ലത്തു നിന്നും എറണാകുളത്തു നിന്നും വ്യാപകമായി തൊഴിലാളികള്‍ സ്വദേശത്തേക്ക് മടങ്ങുകയാണ്. കേരളത്തില്‍ ബംഗാളികള്‍ക്കെതിരെ വ്യാപകമായി  അക്രമം നടക്കുന്നുവെന്നാണ് സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചാരണം നടക്കുന്നത്. ബംഗാളില്‍ വീടുകള്‍ തോറും നോട്ടിസ് വിതരണം ചെയ്യുന്നതായും തൊഴിലാളികള്‍ പറഞ്ഞു. തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ പലയിടത്തും ഹോട്ടലുകള്‍ പൂട്ടി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. 

ബംഗാളികൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ അസത്യപ്രചരണം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. ഇതര സംസ്ഥാന തൊഴിലാളികളെ ഭീതിപ്പെടുത്തും വിധം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് വിവാദമായതോടെയാണ് ഇടപെടൽ. വാട്സ്ആപ്പ് ഉൾപ്പടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ ശബ്ദ സന്ദേശമായി വ്യാജ പ്രചരണം നടക്കുന്നതായാണ് കണ്ടെത്തൽ. ഗൂഢലക്ഷ്യത്തോടെയുള്ള ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും നടപടി ഉണ്ടാകും.

അതേസമയം, പശ്ചിമ ബംഗാൾ കേന്ദ്രീകരിച്ച് കേരളത്തിനെതിരെ നടക്കുന്ന വിദ്വേ··ഷ പ്രചാരണത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കോഴിക്കോട് സൗത്ത് എ.സി.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.അതിനിടെ ബംഗാൾ സ്വദേശികളുടെ നേതൃത്വത്തിൽ കേരളം സുരക്ഷിതമാണെന്ന എതിർപ്രചാരണവും സമൂഹമാധ്യമങ്ങളിൽ ശക്തമാണ് 

ഇതുപോലെ ഹോട്ടലുകളിൽ പണിയെടുക്കുന്ന ബംഗാൾ സ്വദേശികൾ തന്നെയാണ് എതിർപ്രചാരണത്തിനും നേതൃത്വം നൽകുന്നത്. അക്രമണത്തിനിരയാകുന്നുവെന്ന പ്രചാരണം തെറ്റാണെന്നും ഇപ്പോഴും കേരളത്തിൽ ജോലി ചെയ്യുന്നുവെന്നുമാണ് സന്ദേശങ്ങളിൽ ഉള്ളത്. ഹോട്ടൽ ഉടമകളുടെ പിന്തുണയോടെയാണ് പ്രചാരണം 

അതിനിടെ സംഭവത്തെ കുറിച്ച് കോഴിക്കോട് സൗത്ത് എ.സി.പി.അന്വേഷണം തുടങ്ങി. സൈബർ സെല്ലിന്റെ സഹായത്തോടെ വ്യാജ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനാണ് ശ്രമം. പശ്ചിമ ബംഗാളിൽ ജോലി ചെയ്യുന്ന മുൻ കോഴിക്കോട് കലക്ടറുടെ സഹായത്തോടെ ബംഗാൾ സർക്കാരിനെ വിഷയത്തിൽ ഇടപെടീക്കാനുള്ള ശ്രമങ്ങൾ സജീവമാണ്