ബിജെപി േദശീയ അധ്യക്ഷൻ അമിത് ഷായുടെ മകന്‍ ജെയ്ഷാ മാനനഷ്ടക്കേസ് നല്‍കി. ജെയ്ഷായുടെ കമ്പനിയുടെ വരുമാനം ഒരു വര്‍ഷത്തിനിടെ 16,000 മടങ്ങ് വര്‍ധിച്ചതായ വാർത്ത പുറത്തുവിട്ട ഒാണ്‍ ലൈന്‍ മാധ്യമസ്ഥാപനമായ ദ് വയറിലെ ഏഴുപേർക്കെതിരെയാണ് കേസ്. അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ കോടതി ബുധനാഴ്ച കേസ് പരിഗണിക്കും.
അതേസമയം, ജെയ് ഷായുെട കമ്പനിയുടെ വരുമാനം 16,000 മടങ്ങ് വര്‍ധിച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ടില്‍ വിവാദം കനക്കുന്നു. അഴിതിയുടെ കാവല്‍ക്കാരനാണോ, പങ്കാളിയാണോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. മാനനഷ്ടക്കേസ് നല്‍കാന്‍ ജയ് ഷായ്ക്ക് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നിയമോപദേശം നല്‍കിയത് പുതിയ ആരോപണങ്ങള്‍ക്ക് വഴിവെച്ചു.
അമിത് ഷായുടെ മകന്‍ ജയ് ഷായുടെ ഉടസ്ഥതയിലുള്ള ടെംപിള്‍ എന്‍റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് കന്പനിയുടെ വരുമാനം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒരു വര്‍ഷത്തിനിടെ 16,000 മടങ്ങ് വര്‍ധിച്ചതായി ഒാണ്‍ ലൈന്‍ മാധ്യമസ്ഥാപനമായ ദ് വയര്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. നോട്ട് അസാധുവാക്കലിന്‍റെ യഥാര്‍ഥ ഗുണഭോക്താവ് അമിത് ഷാ യുടെ മകനാണെന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷസ്ഥാനം രാജിവെയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
റയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ജയ് ഷായെ ന്യായീകരിച്ച് വാര്‍ത്താസമ്മേളനം നടത്തിയത് അധികാര ദുര്‍വിനിയോഗമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. റോബര്‍ട്ട് വധ്രയുടെ അഴിമതികള്‍ മറച്ചുവെച്ച് കോണ്‍ഗ്രസ് അസത്യപ്രചാരണം നടത്തുകയാണെന്ന് ബിജെപി പ്രതികരിച്ചു. അതേസമയം, മാനനഷ്ടക്കേസ് നല്‍കാന്‍ ജയ് ഷായ്ക്ക് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നിയമോപദേശം നല്‍കിയതിനെ സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരി ചോദ്യം ചെയ്തു. നിയമമന്ത്രാലയത്തിന്‍റെ അനുമതി നേടിയിരുന്നതായും ആവശ്യമെങ്കില്‍ ജയ് ഷായ്ക്കുവേണ്ടി കോടതിയില്‍ ഹാജരാകുമെന്നും തുഷാര്‍ മേത്ത പ്രതികരിച്ചു.