രാഷ്ട്രപതിയായ ശേഷം റാംനാഥ് കോവിന്ദ് ഇന്ന് ആദ്യമായി കേരളത്തിലെത്തും. മാതാ അമൃതാനന്ദമയിയുടെ പിറന്നാളാഘോഷങ്ങളുടെ ഭാഗമായുള്ള ക്ഷേമപദ്ധതികളുടെ ഉദ്ഘാടനത്തിനാണ് രാഷ്ട്രപതിയെത്തുന്നത്. രാഷ്ട്രപതിയെ സ്വീകരിക്കാൻ കൊല്ലത്തെ അമൃതപുരി സജ്ജമായി.
മാതാ അമൃതാനന്ദമയിയുടെ അറുപത്തിനാലാം ജന്‍മദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്ന രാഷ്ട്രപതിയെ രാവിലെ ഒൻപതരയോടെ തിരുവനന്തപുരം വ്യോമസേന വിമാനത്താവളത്തിൽ ഗവർണർ പി സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് ഹെലികോപ്ടറില്‍ കായംകുളം എന്‍ടിപിസി ഹെലിപാഡില്‍ ഇറങ്ങിയ ശേഷം റോഡ് മാര്‍ഗം വള്ളിക്കാവിലെ അമൃതാനന്ദമയി ആശ്രമത്തിലെത്തും. പിറന്നാളിനോട് അനുബന്ധിച്ചുള്ള മൂന്ന് സേവന പദ്ധതികൾ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.
രാഷ്ട്രപതിയോടൊപ്പം ഗവര്‍ണ്ണര്‍, മന്ത്രി കടകം പള്ളി സുരേന്ദ്രൻ , കെസി വേണുഗോപാല്‍ എംപി, ആര്‍ രാമചന്ദ്രന്‍ എംഎല്‍എ , മാതാ അമൃതാനന്ദമയി എന്നിവരാകും വേദിയിലുണ്ടാവുക . ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പരിപാടി കഴിഞ്ഞക്ക് ശേഷം വ്യോമസേന ദിനാചരണത്തില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതി ദില്ലിക്ക് മടങ്ങും.