സംസ്ഥാന ഭരണത്തിന് എതിരെയുള്ള വിലയിരുത്തലാകും തിരഞ്ഞെടുപ്പ് ഫലമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. കേന്ദ്ര സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുക എളുപ്പമല്ലെന്നും കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ പറഞ്ഞു.
അതേസമയം പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുളളപ്പോൾ പരമാവധി വോട്ടർമാരെ കണ്ടു വോട്ടുറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികൾ. നാളെയാണ് കൊട്ടിക്കലാശം. .യു.ഡി.എഫിന്റെ പ്രചാരണ സമ്മേളനത്തിന്റെ സമാപനം വൈകുന്നേരം നടക്കും. അതിനു മുന്നോടിയായി വേങ്ങര നഗരത്തിലൂടെ നടക്കുന്ന മഹാറാലി വിജയിപ്പിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്രവർത്തകർ.എൽ.ഡി.എഫിന്റെ പൊതുയോഗത്തിലെ ശ്രദ്ധാകേന്ദ്രം വി.എസ് അച്യുതാനന്ദനാണ്. 6 മണിക്ക് വി.എസ് പങ്കെടുക്കുന്ന പൊതുയോഗത്തോടെ എൽ.ഡി.എഫിന്റെ യോഗങ്ങളും സമാപിക്കും. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജന രക്ഷാ യാത്ര മണ്ഡലത്തിലൂടെ കടന്നു പോകുന്നതിനാൽ എൻ.ഡി.എ ക്യാപ് കൊട്ടിക്കലാശത്തിന്റെ ആവേശത്തിലാണ്.