E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

അണ്ടര്‍ 17 ലോകകപ്പ് പോരാട്ടങ്ങള്‍ക്കായി കലൂര്‍ സ്റ്റേഡിയം ഒരുങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്ടര്‍ 17 ലോകകപ്പ് പോരാട്ടങ്ങള്‍ക്കായി കലൂര്‍ സ്റ്റേഡിയം ഒരുങ്ങി. കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് സ്റ്റേഡിയത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബാഗും ഭക്ഷണസാധനങ്ങളും സ്റ്റേഡിയത്തിനകത്ത് പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ല. 

29,000 കാണികള്‍ , സുരക്ഷയൊരുക്കാന്‍ 1,900 പൊലീസുകാര്‍. ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പിന് പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്. സ്റ്റേഡിയം പൂര്‍ണമായും പൊലീസിന്റെ നിയന്ത്രണത്തിലായിക്കഴിഞ്ഞു. മൂന്നുമണിമുതല്‍ കാണികളെ സ്റ്റേഡിയത്തിലേക്ക് കടത്തിവിടും. സുരക്ഷാപരിശോധനകള്‍ക്കുശേഷം മാത്രമേ സ്റ്റേഡിയത്തിനകത്ത് പ്രവേശിപ്പിക്കു. ടിക്കറ്റുള്ളവര്‍ക്കു മാത്രമായിരിക്കും സ്റ്റേഡിയത്തിലെ സര്‍ക്കിള്‍ റോഡില്‍ പ്രവേശനം. ബാഗ് , ഹെല്‍മറ്റ്, ഭക്ഷണസാധനങ്ങള്‍ ‍, കുടിവെള്ളം തുടങ്ങിയവയൊന്നും സ്റ്റേഡിയത്തിനകത്ത് കയറ്റാന്‍ അനുവദിക്കില്ല. മല്‍സരത്തിനിടെ സ്റ്റേഡിയത്തില്‍ നിന്നു പുറത്തിറങ്ങിയാല്‍ തിരികെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കില്ല. സ്റ്റേഡിയത്തിനുള്‍ഭാഗവും, പരസരവും സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും. വിഐപി കാര്‍ പാസുള്ളവരുടെ വാഹനങ്ങള്‍ക്കു മാത്രമാവും സ്റ്റേഡിയത്തിലെ സര്‍ക്കിള്‍ റോഡിലേക്ക് പ്രവേശനം. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്താണ് കാണികളുടെ എണ്ണം 41,000ല്‍ നിന്ന് 29,000 ആയി കുറച്ചിരുന്നു. ഇന്നത്തെ മല്‍സരത്തിനുള്ള മുഴുവന്‍ ടിക്കറ്റുകളും നേരത്തേ തന്നെ വിറ്റുതീര്‍ന്നിരുന്നു.