സാമ്പത്തിക മാന്ദ്യത്തിന്റെ ആശങ്കകൾക്കിടെ ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ഡൽഹിയിൽ ചേരും. ജി എസ് ടി നടത്തിപ്പിൽ അവശേഷിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് കൗൺസിലിൽ പ്രാമുഖ്യം. ജി ഡി പി താഴോട്ടു പോയതിലെ പ്രതിസന്ധികൾ പരിഹരിക്കാനുള്ള ഉത്തേജന നിര്‍ദ്ദേശങ്ങൾ യോഗത്തിൽ ചര്‍ച്ച ചെയ്യും. പെട്രോൾ-ഡീസൽ എന്നിവയെ ജിഎസ്ടിയ്ക്ക് കീഴിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‍ലി സംസ്ഥാനങ്ങളുടെ അഭിപ്രായം തേടും.
പെട്രോളിനും ഡീസലിനുമുള്ള നികുതി കുറയ്ക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാനങ്ങൾക്ക് നൽകും. ജിഎസ്ടി നെറ്റ്‍വര്‍ക്കിന്‍റെ സാങ്കേതിക പിഴവുകൾ പരിഹരിക്കുന്നതിനുള്ള നടപടികളും യോഗം വിലയിരുത്തും. കയറ്റുമതിക്കാര്‍ക്കും ചെറുകിട ഇടത്തരം വ്യവസായികൾക്കും നികുതി അടയ്ക്കുന്നതിനുള്ള മാര്‍ഗം എളുപ്പത്തിലാക്കും. ജിഎസ്ടി നടപ്പാക്കിയിട്ട് ഞായറാഴ്ച്ച 100 ദിവസം തികയുന്ന സാഹചര്യത്തിൽ നികുതിയെക്കുറിച്ചുള്ള അവലോകനവും 22 ആം ജിഎസ്ടി കൗൺസിൽ യോഗത്തിലുണ്ടാകും.