ജനരക്ഷായാത്ര മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്ത് ആരംഭിച്ചത്. യാത്ര കേരളത്തിന് എതിരെയല്ലെന്നും കേരളസര്‍ക്കാരിന് എതിരെയാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
ജനരക്ഷായാത്രയിലെ ഏറ്റവും നിർണായക ദിവസമായ ഇന്ന് കണ്ണൂർ മമ്പറത്ത് നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാടായ പിണറായിയിലൂടെ സഞ്ചരിച്ച് തലശേരിയിൽ അവസാനിക്കുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ആകെ പന്ത്രണ്ട് കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നു. . അമിത് ഷായുടെ അഭാവം യാത്രയെ ഒരു തരത്തിലും ബാധിക്കില്ലെന്ന ആത്മവിശ്വാസമാണ് ജനരക്ഷായാത്രയുടെ നായകൻ കൂടിയായ കുമ്മനം രാജശേഖരൻ പങ്കുവച്ചത്. ജാഥ കേരളത്തിന് എതിരെയല്ലെന്നും അദ്ദേഹം പറഞ്ഞു.
അമിഷാ എത്താത്തതിനാല്‍ നിശ്ചയിച്ചതിലും വൈകിയാണ് ജാഥ ആരംഭിച്ചത്.പദയാത്രയായി നീങ്ങുന്ന ജാഥയില്‍ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുക്കുന്നു. പിണറായിയിൽ യാത്ര കടന്ന് പോകുന്ന പാതയോരത്തെ കടകള്‍ അടഞ്ഞ് കിടക്കുകയാണ്. സി.പി.എം ആഹ്വാനപ്രകാരമാണ് കടകള്‍ അടച്ചതെന്നാണ് ബി.ജെ.പിയുടെ ആരോപണം.