E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

കയര്‍കേരള ആഗോള സമ്മേളനത്തിന് ഇന്ന് തുടക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കയര്‍ മേഖലയ്ക്ക് കൈത്താങ്ങായി സംസ്ഥാനസര്‍ക്കാരിന്റെ കയര്‍കേരള ആഗോള സമ്മേളനത്തിന് ഇന്ന് ആലപ്പുഴയില്‍ തുടക്കം. മുപ്പത്തി ഒമ്പത് രാജ്യങ്ങളില്‍നിന്നായി 140 പ്രതിനിധികള്‍ പങ്കെടുക്കുന്ന മേള അഞ്ചു ദിവസം നീണ്ടുനില്‍ക്കും. നൂറുകോടിയുടെ ആഭ്യന്തര വിപണി ലക്ഷ്യമിടുന്ന മേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 

ആലപ്പുഴയിലെങ്ങും കയര്‍ കേരളയ്ക്ക് സ്വാഗതോമോതുന്നത് സൃഷ്ടികളാണ്. പൈതൃക പെരുമയ്ക്ക് പുതിയ മുഖമൊരുക്കുമ്പോള്‍ ബസ് സ്റ്റാന്‍ഡുകളിലെ ചുവരുകള്‍ക്കും പുതുമോടി കൈവന്നു. ഏഴാമത് മേള കയര്‍ പൈതൃകവും നവീകരണവുമാണ് ലക്ഷ്യമിടുന്നത്. പ്രകൃതി ദത്ത നാരുല്‍പ്പന്നങ്ങളുടെ രാജ്യാന്തര പ്രദര്‍ശന, വിപണന മേള കയര്‍ പെരുമയുടെ ആഘോഷമാണ്. ഒട്ടേറെ സാംസ്കാരിക പരിപാടികളും കലാപ്രകടനങ്ങളുമാണ് ഇത്തവണത്തെ മേളയുടെ വരവറിയിച്ചത്. 

കടപ്പുറത്ത് വലിച്ചു കെട്ടിയ തടുക്കിലാണ് ഈ വിസ്മയങ്ങളത്രയും. വരച്ചുവച്ചതേറെയും ആലപ്പുഴയുടെ ഈ പെരുമ തന്നെ. 

കയര്‍ വ്യവസായത്തെ കേരളത്തില്‍ പിടിച്ചുനിറുത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടാണ് ഇത്തവണത്തെ കയര്‍ കേരളയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. വ്യവസായത്തിന്റെ അടിമുടിയുള്ള ആധുനീകരണവും പരമ്പരാഗത മേഖലയില്‍ പണിയെടുക്കുന്ന കയര്‍ തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണവും ലക്ഷ്യമാണ്. കയര്‍ സഹകരണസംഘങ്ങളുടെ ആധുനീകരണത്തിലൂന്നിയ ഒരു രണ്ടാം കയര്‍ പുനഃസംഘടനയുടെ പ്രഖ്യാപനം കയര്‍ കേരളയിലുണ്ടാവും. വരുന്ന അഞ്ചു കൊല്ലം കൊണ്ട് കയര്‍ മേഖലയുടെ ആധുനീകരണത്തിന് ഏതാണ്ട് 1300ല്‍ അധികം കോടി രൂപ മുതല്‍ മുടക്കുന്ന വിപുലമായ ഒരു പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. 

അഞ്ച് ദിവസങ്ങളിലായി ദേശീയ സെമിനാറുകളും കലാപരിപാടികളും ഉള്‍പ്പെടെ വിപുലമായ പരിപാടികളാണ് മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്.