കൊച്ചിയിൽ ഫിഫ അണ്ടർ 17 ലോകകപ്പ് മൽസരം നേരിട്ട് കാണാനാവുക ഇരുപത്തി ഒമ്പതിനായിരം പേർക്കു മാത്രം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് കാണികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. നാൽപ്പതിനായിരം പേർക്ക് പ്രവേശനം നൽകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കാണികൾക്കു പുറമേ സുരക്ഷാ ഉദ്യോഗസ്ഥരും ഒഫീഷ്യൽസും അടക്കം പരമാവധി മുപ്പത്തിരണ്ടായിരം പേർക്കു മാത്രമാവും മൽസരം നടക്കുമ്പോൾ സ്റ്റേഡിയത്തിൽ പ്രവേശനമനുവദിക്കുകയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. മൽസര ദിവസം വൈകിട്ട് 4 വരെയാവും കാണികൾക്ക് പ്രവേശനം. ബാഗ്, കുപ്പി എന്നിവ സ്‌റ്റേഡിയത്തിനുള്ളിൽ അനുവദിക്കില്ലെന്നും സുരക്ഷാ വിലയിരുത്തലിനു ശേഷം ഡിജിപി അറിയിച്ചു.
Advertisement