നടിയെ ആക്രമിച്ച കേസിൽ നടനും സംവിധായകനുമായ നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. നിലവിൽ നാദിർഷായ്ക്കെതിരെ തെളിവുകളില്ലെന്നു പൊലീസ് അറിയിച്ച സാഹചര്യത്തിൽ അറസ്റ്റ് ഭയക്കേണ്ടതില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ ചോദ്യം ചെയ്യലിനു വിളിപ്പിക്കുമ്പോൾ നാദിർഷാ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണം.
നാദിര്‍ഷ ചോദ്യം ചെയ്യലുമായി പൂര്‍ണമായി സഹകരിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതുവരെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ പരിഗണിച്ച ശേഷമാണ് കോടതി ഹർജി തീർപ്പാക്കിയത്. വാദം കേൾക്കുന്നതിനിടെ അറസ്റ്റ് വിലക്കി ഹൈക്കോടതി കഴിഞ്ഞയാഴ്ച നിർദേശം നൽകിയിരുന്നു. അറസ്റ്റ് ചെയ്യാൻ ആവശ്യമായ തെളിവ് ലഭിച്ചാൽ അക്കാര്യം കോടതിയെ അറിയിച്ച ശേഷം മാത്രമേ തുടർനടപടി സ്വീകരിക്കാവൂ എന്നും കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.
നേരത്തേ, ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ മുൻകൂർ ജാമ്യാപേക്ഷയും കോടതി തീർപ്പാക്കിയിരുന്നു. അറസ്റ്റിനു സാധ്യതയില്ലാത്തതിനാൽ മുൻകൂർ ജാമ്യാപേക്ഷയ്ക്കു പ്രസക്തിയില്ലെന്നു നിരീക്ഷിച്ചതിനെത്തുടർന്നാണ് കോടതി ഹർജി തീർപ്പാക്കിയത്. കേസിൽ കാവ്യയെ പ്രതിയാക്കിയിട്ടില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.
Advertisement