ജി.എസ്.ടിയുടെ മറവിൽവ്യാപാരികൾ അമിതലാഭം എടുക്കുന്നത് തടണമെന്ന് കേരളം ആവശ്യപ്പെടും. ജി.എസ്.ടി കൗൺസിലിൽ ഇക്കാര്യം ഉന്നയിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ജി.എസ്.ടിയിലെ അവ്യക്തകളും ഫലപ്രദമായ സോഫ്റ്റ്വെയർ അല്ലാത്തതുമാണ് പ്രശ്നങ്ങളുടെ അടിസ്ഥാനം. സോഫ്റ്റ്വെയർ പൂർത്തിയാകാത്തതിനാൽ, നികുതി റിട്ടേൺ വൈകിയാൽപിഴ ഈടാക്കരുതെന്നും സംസ്ഥാനം ആവശ്യപ്പെടും. പാരാതികൾ പരിഹരിക്കാൻ ഇൻഫോസിസിൽ നിന്ന് ഒരു ഉദ്യോഗസ്ഥനെ കേരളത്തിലേക്ക് അയക്കണം. ഉപഭോക്താക്കളും വ്യാപരികളും ഒരുപോലെ ബുദ്ധിമുട്ടുന്ന സാഹചര്യമാണെന്ന അഭിപ്രായവും മന്ത്രിസഭാ യോഗത്തിലുയർന്നു.
Advertisement