ചാലക്കുടിയില്‍ വസ്തു ഇടപാടുകാരന്‍ കൊല്ലപ്പെട്ട കേസില്‍ അഭിഭാഷകന്‍ സി.പി. ഉദയഭാനുവിനെതിരായ തെളിവുകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി. ക്രിമിനല്‍കേസ് പ്രതികള്‍ ബന്ധപ്പെട്ടുവെന്ന കാരണത്താല്‍ അഭിഭാഷകനെതിരെ ഗൂഢാലോചന ആരോപിക്കാമോ എന്നും കോടതി ചോദിച്ചു . ഈ മാസം 16ന് കേസ് വീണ്ടും പരിഗണിക്കുന്നത് വരെ തുടര്‍നടപടികള്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.
അഭിഭാഷകനെ അറസ്റ്റ് ചെയ്യാന്‍ എന്താണ് തെളിവുള്ളതെന്നാണ് കോടതിയുടെ ചോദ്യം. അത്തരത്തില്‍ തെളിവുകളും രേഖകളുമുണ്ടെങ്കില്‍ അത് മുദ്രവച്ച കവറില്‍ ഹാജാരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടതി നിര്‍ദേശം നല്‍കി .ക്രിമനില്‍ കേസ് പ്രതികളുടെ മൊഴിമാത്രം വച്ച് അറസ്റ്റ് ചെയ്യുന്നത് ശരിയാണോ എന്നും കോടതി ആരാഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ കോടതിെയ അറിയിച്ചു. ചാലക്കുടിയില്‍ വസ്തുബ്രോക്കറായ രാജീവ് കൊലചെയ്യപ്പെട്ട കേസില്‍ അഡ്വക്കറ്റ് സിപി ഉദയഭാനുവിന് പങ്കുണ്ട് എന്നരിതിയില്‍ പ്രതികള്‍മൊഴി നല്‍കിയതായി പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍രേഖപ്പെടുത്തിയരുന്നു. മാത്രമല്ല പ്രതികള്‍ ഉദയഭാനുവുമായിബന്ധപ്പെട്ട ഫോണ്‍ കോള്‍രേഖകളും പൊലീസ് പരിശോധിച്ച് വരികയാണ് .
ഈ സാഹചര്യത്തിലാണ് ഉദയഭാനു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. രാജീവിന്റെ വധത്തിൽ പങ്കില്ലെന്ന് അദ്ദേഹം ജാമ്യാപേക്ഷയൽ വ്യക്തമാക്കി. സർക്കാരിന് വേണ്ടിഒട്ടേറെ കേസുകളിൽ സ്പെഷൽ പ്രോസിക്യൂട്ടറായിരുന്നതാൻ നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നയാളാണ്. അതിനാൽ തന്നെ ഇത്തരമൊരു കൃത്യത്തിന് കൂട്ടു നിൽക്കില്ല. അറസ്റ്റിലായവരിൽ നിന്ന് അന്വേഷണഉദ്യോഗസ്ഥർ തെറ്റായ മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തന്നെ ഈ കേസുമായി ബന്ധിപ്പിക്കാൻ ന്യായീകരണങ്ങളൊന്നുമില്ല. ഈഘട്ടത്തിൽ തന്നെ ചോദ്യം ചെയ്യേണ്ടകാര്യവുമില്ല. അന്വേഷണവുമായി താൻ സഹകരിക്കുമെന്നും അദ്ദേഹം മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കി.