കോഴിക്കോട് കക്കയം ഡാം റിസർവോയറിന് സമീപം സർക്കാർ ഭൂമി കയ്യേറി റിസോർട്ടിലേക്ക് റോഡ് നിർമിച്ചതിനെ കുറിച്ച് ജലസേചന വകുപ്പ് അന്വേഷണം തുടങ്ങി. പെരുമണ്ണാമുഴി റിസർവോയറിന്റെ സംരക്ഷണ ചുമതലയുള്ള പേരാമ്പ്രയിലെ എക്സിക്യുട്ടീവ് എൻജിനിയറുടെ നേതൃത്വത്തിലാണ് പ്രാഥമിക അന്വേഷണം. മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് നടപടികൾ തുടങ്ങിയത്.
ആരോപണവിധേയമായ അക്വാറിസ് റിസോർട്ട് നികുതി അടക്കുന്നത് വീടെന്ന പേരിലാണ്. ചതുരശ്ര അടി മൂന്നു രൂപ മാത്രമാണ് നികുതിയൊടുക്കുന്നത്. ക്രമക്കേടുകളെ കുറിച്ച് പഞ്ചായത്ത് പരിശോധന തുടങ്ങിയതിന് പിന്നാലെയാണ് ജലസേചന വകുപ്പും അന്വേഷണം പ്രഖ്യാപിച്ചത്. നാളെ അസിസ്റ്റന്റ് എൻജിനിയറുടെ നേതത്വത്തിൽ സ്ഥലം പരിശോധിക്കും റിസോർട്ടിന് വിനോദ സഞ്ചാര വകുപ്പിന്റെ അംഗീകാരമില്ലെന്നും വ്യക്തമായിട്ടുണ്ട്.