അജൻഡ വിലപ്പോകാത്തതിലെ നിരാശമൂലമാണ് കേരളത്തെ ജിഹാദി കേന്ദ്രമായി ആർ.എസ്.എസ് വിശേഷിപ്പിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നടപടിയെടുക്കാതെ പ്രസ്താവനമാത്രമിറക്കി ആർ.എസ്.എസിനെ നേരിടാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. നിയമം ലംഘിച്ച് പതാകഉയർത്തിയ ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതിനെതിരെ നടപടിയെടുക്കാൻ പോലും പിണറായി സർക്കാരിനായില്ല. നടപടിയാരംഭിച്ചാൽ കൊള്ളരുതായ്മകൾ താനെ അവസാനിക്കുമെന്നും പ്രതിപക്ഷനേതാവ് പ്രസ്താവനയിൽ പറഞ്ഞു.
Advertisement