ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ അർധസഹോദരൻ കിം ജോങ് നാം വധക്കേസില്‍ പങ്ക് നിഷേധിച്ച് പ്രതികളായ യുവതികള്‍ മലേഷ്യയിലെ വിചാരണക്കോടതിയില്‍ മൊഴി നല്‍കി. ക്വലാലംപൂരിലെ കോടതിയില്‍ ഇന്ന് വിചാരണ തുടങ്ങിയപ്പോള്‍തന്നെ കുറ്റം നിഷേധിക്കുകയായിരുന്നു. പ്രതികളായ ഇന്തൊനീഷ്യക്കാരി സിതി ഐഷ , വിയറ്റ്നാമുകാരി ഡോവൻ തി ഹ്യോങ് എന്നിവരെ വന്‍ സുരക്ഷയൊരുക്കിയാണ് കോടതിയിലെത്തിച്ചത്. പൊലീസുകാരുടെ സാന്നിധ്യത്തിൽ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിപ്പിച്ച് കയ്യാമം വച്ചാണ് യുവതികളെ ഹാജരാക്കിയത്. കഴിഞ്ഞ ജനുവരി 13ന് ക്വാലലംപുർ വിമാനത്താവളത്തിൽ രാസവസ്തു മുഖത്തു തേച്ച് കിം ജോങ് നാമിനെ കൊലപ്പെടുത്തിയെന്നാണ് യുവതികള്‍ക്കെതിരെയുള്ള കുറ്റം. കുറ്റം തെളിയിക്കപ്പെട്ടാൽ വധശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്.
Advertisement