അഞ്ഞൂറിലേറെ യാത്രക്കാരുമായി ലൊസാഞ്ചൽസിലേക്കു പറക്കുകയായിരുന്ന എയർഫ്രാൻസ് വിമാനം എൻജിൻ തകരാറിനെത്തുടർന്ന് കാനഡയിൽ അടിയന്തരമായിറക്കി. 496 യാത്രക്കാരും 24 ജീവനക്കാരുമായി പാരിസിൽ നിന്നുയർന്ന വിമാനം അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലെത്തിയപ്പോഴാണ് എന്‍ജിന്‍ പൊട്ടിത്തെറിച്ചത്.
വിറയലോടെ വിമാനം അൽപം താഴേക്കു പതിച്ചെങ്കിലും ഉടൻതന്നെ പൂർവസ്ഥിതിയിലെത്തി. എൻജിന്റെ ഫാനിലുണ്ടായ തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കിഴക്കൻ കാനഡയിലെ ഗൂസ് ബേ സൈനിക വിമാനത്താവളത്തിലാണ് വിമാനം സുരക്ഷിതമായിറക്കിയത്. ആർക്കും പരുക്കില്ല. ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമാണ് എന്‍ജിന്‍ പൊട്ടിത്തെറിച്ച എ മുന്നൂറ്റി എന്‍പത് വിമാനം.