സാധാരണക്കാർക്കു തിരിച്ചടിയായി കേന്ദ്രസർക്കാരിന്റെ വിലകൂട്ടൽ വീണ്ടും. ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടർ ഒന്നിന് 49 രൂപ വീതം കൂട്ടി. സെപ്റ്റംബർ ആദ്യം ഏഴു രൂപ കൂട്ടിയതിനു പിന്നാലെയാണ് ഈ വർധന. വരുന്ന മാർച്ചോടെ സബ്സിഡി അവസാനിപ്പിക്കുന്നതിനു മുന്നോടിയായാണു വില വർധിപ്പിക്കുന്നത്.
വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് (19 കിലോഗ്രാം) 78 രൂപയും വർധിക്കും. പുതുക്കിയ വില അർധരാത്രി മുതൽ നിലവിൽ വരും. ഓഗസ്റ്റ് മുതൽ നാലു രൂപ വീതമാണ് കൂട്ടാൻ ഉദ്ദേശിച്ചത്. എന്നാൽ ഓഗസ്റ്റിൽ 2.31 രൂപ മാത്രമേ കൂട്ടിയുള്ളൂ. ആ കുറവും ചില്ലറയും ചേർത്താണു സെപ്റ്റംബറിൽ ഏഴു രൂപ വർധിപ്പിച്ചത്.
എന്നാൽ ഒക്ടോബറിലേക്കു കടക്കുമ്പോൾ കണ്ണുംപൂട്ടി വില കൂട്ടുകയാണ് കേന്ദ്രം ചെയ്തത്. കഴിഞ്ഞ വർഷം ജൂലൈ മുതൽ ഇതുവരെ സിലിണ്ടറൊന്നിന് കൂടിയത് 117 രൂപയാണ്. 14.2 കിലോ ‘സബ്സിഡി’ കുറ്റിക്ക് ഡൽഹിയിലെ പുതിയ വില 536.18 രൂപ.
Advertisement