പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലർ അഴിമതിക്ക് കൂട്ടുനിൽക്കുകയാണ്. കിട്ടുന്നതെല്ലാം പോരട്ടെ എന്നാണ് ഇവരുടെ നിലപാടെന്നും റാക്കറ്റായാണ് ഇവരുടെ പ്രവർത്തനമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിലെ എന്‍ജിനീയര്‍മാരുടെ സംസ്ഥാനതല സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. മഴയത്ത് തകരുന്ന റോഡുകളും തകരാത്ത റോഡുകളും സംസ്ഥാനത്തുണ്ടെന്ന ആമുഖത്തോടെയാണ് മുഖ്യമന്ത്രി പറഞ്ഞു തുടങ്ങിയത്. ആർത്തിപൂണ്ട ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് വീണ്ടും പോരട്ടെ എന്ന നിലപാടാണ്. ഇവരാണ് എല്ലാം ശരിയാകുന്നതിനു തടസം. ശമ്പളം കൊണ്ട് ജീവിക്കാൻ പഠിക്കണമെന്നായിരുന്നു ഉദ്യോഗസ്ഥർക്ക്് മുഖ്യമന്ത്രിയുടെ ഉപദേശം
ശേഷം പ്രസംഗിച്ച മന്ത്രി ജി.സുധാകരനും മുഖ്യമന്ത്രിയുടെ നിലപാടിനെ അനുകൂലിച്ചു. ഉദ്യോഗസ്ഥരുടെ അഴിമതി കണ്ടുപിടിക്കാൻ ആഭ്യന്തര വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തുമെന്നും മന്ത്രി ജി.സുധാകരൻ പറഞ്ഞു.