വിഴിഞ്ഞം കരാറിൽ അപാകതയുണ്ടന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സിഎജി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ നിയോഗിച്ച കമ്മിഷൻ ആറുമാസത്തിനകം റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ട് നിയമസഭയിൽ ചർച്ച ചെയ്യുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ ശരിയല്ലെന്ന് കാണിച്ച് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. തന്റെ ഭാഗം കേൾക്കാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. താൻ സിഎജിക്ക് സമർപ്പിച്ച കത്തും പരിഗണിച്ചില്ല. ആസൂത്രണബോർഡിന്റെ അംഗീകാരത്തോടെയാണ് പദ്ധതി കരാർ ഒപ്പിട്ടതെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. വിഴിഞ്ഞം കരാർ സംസ്ഥാനത്തിന് ബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശി സലിം സമർച്ച ഹർജി ഹൈക്കോടതി അടുത്തമാസം 9ന് വീണ്ടും പരിഗണിക്കും.
Advertisement