E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

അലിന്‍ഡ് കൈമാറിയത് മുമ്പും സര്‍ക്കാരിനെ പറ്റിച്ച കമ്പനിക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പിണറായി സര്‍ക്കാര്‍ അലിന്‍ഡ് കൈമാറിയത് സര്‍ക്കാരിനെയും തൊഴിലാളികളെയും ഇടപാടുകാരെയും പറ്റിച്ച് കോടികളുമായി കടന്ന മുന്‍ചരിത്രമുള്ള വ്യവസായ ഗ്രൂപ്പിന്. അലിന്‍ഡ് ഏറ്റെടുത്ത  സൊമാനി ഗ്രൂപ്പ്   അമ്പത് കോടിയിലധികം രൂപ ബാധ്യത വരുത്തിയാണ് അഞ്ചുവര്‍ഷം മുമ്പ് ആലപ്പുഴയില്‍ എക്സല്‍ ഗ്ലാസസ് പൂട്ടി കടന്നുകളഞ്ഞത്. അതും സര്‍ക്കാര്‍ സഹായംവാങ്ങി ഉല്‍പ്പാദനം പുനരാരംഭിച്ച് രണ്ടുവര്‍ഷം തികയുംമുമ്പ്.   

പലതവണ പൂട്ടിതുറന്ന എക്സല്‍ ഗ്ലാസസ് ലിമിറ്റ‍‍ഡിന് അവസാനമായി താഴുവീണത് 2012 ഡിസംബര്‍ എട്ടിനാണ്. ആനുകൂല്യങ്ങളൊന്നും നല്‍കാതെ മുന്നൂറിലേറെ തൊഴിലാളികളെ പറഞ്ഞുവിട്ടപ്പോള്‍ ഈ അടച്ചുപൂട്ടലിന്റെ കാരണം തൊഴില്‍ തര്‍ക്കമോ അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവോ ആയിരുന്നില്ല. ഗ്ലാസ് നിര്‍മിക്കാനുള്ള ഫര്‍ണസിന്റെ കേടുപാടുകള്‍ മാത്രമായിരുന്നു

നടത്തിക്കൊണ്ടുപോകുന്നതിനേക്കാള്‍ ലാഭം അടച്ചിടുന്നതാണെന്ന കോര്‍പറേറ്റ് ബുദ്ധിയാണ് കമ്പനി പൂട്ടാന്‍ കാരണമെന്നാണ് തൊഴിലാളി നേതാക്കള്‍ പറയുന്നത്. ഏഴുബാങ്കുകളിലായി കമ്പനിക്കുണ്ടായിരുന്ന മുപ്പതുകോടിയിലേറെ രൂപയുടെ ബാധ്യത കമ്പനി പൂട്ടിയതോടെ ചെറിയ തുകയില്‍ ഒത്തുതീര്‍പ്പായി. നികുതി ഇനത്തിലുണ്ടായിരുന്ന കുടിശികയില്‍ സര്‍ക്കാര്‍ ഇളവുനല്‍കി. മനപൂര്‍വം വരുത്തിവച്ച കടങ്ങളില്‍ കോടികളുടെ ഇളവ് സമ്പാദിച്ചാണ് കമ്പനി പൂട്ടികിടക്കുന്നതെന്നാണ് തൊഴിലാളി നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. പൂട്ടിക്കിടന്ന കമ്പനി തുറക്കാന്‍ കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ അവസാനകാലത്ത് പതിനാലരക്കോടി രൂപ സഹായം നല്‍കിയിട്ടും വ്യവസായം മുന്നോട്ടുകൊണ്ടുപോകാന്‍ സൊമാനി ഗ്രൂപ്പിനായില്ല

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് ഒരു വര്‍ഷം കൊണ്ട് തുറക്കുമെന്ന് തൊഴിലാളിയൂണിയനുകള്‍ക്ക് എഴുതി നല്‍കിയാണ് സൊമാനി ഗ്രൂപ്പ് ആലപ്പുഴ വിട്ടത്.  തുറക്കാന്‍ ഇനി ഒരു ശ്രമമുണ്ടായാല്‍ കോടികളുടെ ബാധ്യതകള്‍ ഒഴിവാക്കിത്തരണമെന്നാവും സൊമാനി ഗ്രൂപ്പിന്റെ ഡിമാന്റ്.