നാലാം വട്ടവും ജർമനിയുടെ തലപ്പത്തേക്ക് ചാൻസലർ (പ്രധാനമന്ത്രി) അംഗല മെർക്കൽ. പൊതു തിരഞ്ഞെടുപ്പിൽ ഫലം അനുകൂലമാണെന്ന് എക്സിറ്റ് പോൾ. പക്ഷേ ലഭിക്കുന്ന വോട്ടിൽ വൻ ഇടിവുണ്ടാകുമെന്നാണ് സൂചന.
മെര്‍ക്കലിന്റെ നേതൃത്വത്തിലുള്ള സിഡിയു–സിഎസ്‍യു സഖ്യം 32.5 ശതമാനം വോട്ട് നേടുമെന്നാണ് റിപ്പോർട്ട്. 2013നേക്കാൾ വൻതോതിലായിരിക്കും ഇത്തവണ വോട്ടുശതമാനത്തിൽ ഇടിവുണ്ടാകുക. 2013ൽ മെർക്കലിന്റെ ക്രിസ്‌ത്യൻ ഡമോക്രാറ്റിക് യൂണിയൻ (സിഡിയു) 41.7% വോട്ടോടെയാണ് ഒന്നാമതെത്തിയത്.
ഇത്തവണ മാർട്ടിൻ ഷൂൾസ് നേതൃത്വം നൽകുന്ന മുഖ്യ പ്രതിപക്ഷമായ എസ്ഡിപിക്ക് 20 ശതമാനം വോട്ട്. തീവ്രപക്ഷക്കാരായ എഎഫ്ഡിക്ക് 13.5 ശതമാനമാണ് വോട്ടുപ്രതീക്ഷ. ഇതോടെ ‘പുത്തൻ നാസി’കളെന്നു വിളിക്കപ്പെടുന്ന എഎഫ്ഡി അംഗങ്ങൾ പാർലമെന്റിന്റെ പടിചവിട്ടുമെന്ന് ഉറപ്പായി.
Advertisement