അഴകും ബുദ്ധിയും അളവുരച്ച വേദിയിൽ മരിയ ഫ്രാൻസിസിനു മിസ് മില്ലേനിയൽ കിരീടം. താരപ്പൊലിമയും അഴകിന്റെ റാണിമാരും സംഗമിച്ച േവദിയിൽ തെന്നിന്ത്യൻ താരറാണി തമന്ന ഭാട്യയാണു മിസ് മില്ലേനിയലിനു കിരീടം ചാർത്തിയത്. മനോരമ ഓൺലൈനും ജോയ് ആലുക്കാസും ചേർന്നു സംഘടിപ്പിച്ച മിസ് മില്ലേനിയൽ മൽസരത്തിൽ 21 സുന്ദരിമാരാണ് അഴകിന്റെയും ബുദ്ധിയുടെയും മാറ്റുരച്ചത്.
റാംപ് വോക്, ചോദ്യോത്തര സെഷൻ, ഇൻഡോ - വെസ്റ്റേൺ ലഹങ്ക എന്നിങ്ങനെ നിരവധി റൗണ്ടുകള്‍ക്കൊടുവിലാണു മില്ലേനിയൽ സുന്ദരിയെ തിരഞ്ഞെടുത്തത്. അർച്ചനാ രവി ഫസ്റ്റ് റണ്ണറപ്പും നിത്യ എൽസ ചെറിയാൻ സെക്കന്റ് റണ്ണറപ്പും ആയി തിരഞ്ഞെടുക്കപ്പെട്ടു.
ഐശ്വര്യ അടുകാടൻ (വിവോ മിസ് മൾട്ടിമീഡിയ), അനുഷ്ക ജയരാജ് ( ഹെയർഫെയർ മിസ് ബ്യൂട്ടിഫുൾ ഹെയർ), അർച്ചന രവി (ഹെയർ ഫെയർ മിസ് ഗ്ലോയിങ് സ്കിൻ), റിനി ബാബു (മനോരമ ഓൺലൈൻ മിസ് ഫോട്ടോജെനിക്) നമിത നവകുമാർ (ഫെഡറൽ ബാങ്ക് മിസ് ടാലന്റഡ്), മരിയ ഫ്രാൻസിസ് (മിസ് പോസിറ്റീവ്) എന്നിവർ സബ്ടൈറ്റിൽ പുരസ്കാരങ്ങളും സ്വന്തമാക്കി.