E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:09 AM IST

Facebook
Twitter
Google Plus
Youtube

വീണ്ടും പോർവിളി; ട്രംപിന് തലയ്ക്ക് സ്ഥിരതയില്ലെന്ന് കിം ജോങ് ഉൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഉത്തരകൊറിയെക്കെതിരെ കൂടുതല്‍ ഉപരോധം എര്‍പ്പെടുത്താനുള്ള നീക്കത്തിനിടയിൽ  വീണ്ടും പ്രകോപനവുമായി നേതാക്കള്‍. ഉത്തരകൊറിയയെ തകര്‍ക്കും എന്ന ട്രംപിന്റെ വെല്ലുവിളിക്ക് അദ്ദേഹത്തിനു തലയ്ക്കു സ്ഥിരതയില്ലെന്നായിരുന്നു ഉത്തരകൊറിയന്‍ ഏകാധിപതി കിം ‍‍‍‍‍ജോങ് ഉന്നിന്റെ മറുപടി. മുമ്പെങ്ങും ഇല്ലാതവിധം ഭ്രാന്തനായ ഇൗ മനുഷ്യന്‍ പരീക്ഷിക്കപ്പെടുമെന്ന്  ട്രംപ് തിരിച്ചടിച്ചു. പെസഫിക് സമുദ്രത്തില്‍ ഹൈഡ്രജന്‍ ബോബ് പരീക്ഷിക്കാനുള്ള നീക്കത്തിലാണ് ഉത്തരകൊറിയ. ഇതിനെ എങ്ങനെ ട്രംപ് നേരിടുെമന്നാണ് ലോകം കാത്തിരിക്കുന്നത്. ഇരുനേതാക്കളുടെ പ്രസ്താവനകള്‍ നഴ്സറി കുട്ടികളെ പോലെയാണെന്ന് റഷ്യ പ്രതികരിച്ചു. നിലവില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാണെന്ന് ചൈനയും പ്രതികരിച്ചു.

കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തിയ അമേരിക്കയെ കടുത്ത ഭാഷയില്‍ വെല്ലുവിളിച്ച് ഉത്തര കൊറിയ  രംഗത്തെത്തിയിരുന്നു.  ഭ്രാന്തുപിടിച്ച യു.എസ് വൃദ്ധനാണ് ട്രംപെന്ന് വിശേഷിപ്പിച്ച ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ അമേരിക്ക എന്ത് പ്രതീക്ഷിച്ചാലും അതിനപ്പുറം അനുഭവിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി. കിം ജോങ് ഉന്‍ ഉദ്ദേശിച്ചത് പ്രഹരശേഷികൂടിയ  ഹൈഡ്രജന്‍ ബോംബ് പരീക്ഷണമാണെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രി വിശദീകരിച്ചു.

ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ ഉത്തര കൊറിയയെ സഹായിക്കുന്ന സാമ്പത്തിക സ്രോതസുകളെ നിര്‍ത്തലാക്കുക എന്ന ലക്ഷ്യത്തോടെയാണ്  ട്രംപ് പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചത്. യുഎന്‍ പൊതുസഭയിലെ കന്നി പ്രസംഗത്തിൽ, ഉത്തര കൊറിയയും നശിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഉപരോധ വാർത്തയ്ക്കു പിന്നാലെ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ പ്രതികരണം വന്നു. ട്രംപ്  നടത്തുന്ന പ്രസ്താവനകൾക്കു കനത്ത വില നൽകേണ്ടി വരും. അദ്ദേഹത്തിന്റെ വാക്കുകൾ അതിരുവിട്ടിരിക്കുന്നു. ട്രംപ് എന്തു പ്രതീക്ഷിച്ചാലും അതിനേക്കാൾ വലിയതാകും അനുഭവിക്കേണ്ടിവരിക. ഭ്രാന്തുപിടിച്ച യുഎസ് വൃദ്ധനാണ് ട്രംപെന്നും കിം ജോങ് ഉന്‍ പരിഹസിച്ചു. പ്രഹരശേഷി കൂടിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിലൂടെ മറുപടി നല്‍കുമെന്നാണ് കിം യോങ് ഉന്‍ ഉദ്ദേശിച്ചതെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് ഹൊ ന്യൂയോര്‍ക്കില്‍ വിശദീകരിച്ചു.

അമേരിക്കക്ക് പിന്നാലെ ഉത്തരകൊറിയയ്ക്കു മേൽ ഉപരോധങ്ങൾ ഏർപ്പെടുത്താൻ യുഎൻ രക്ഷാസമിതിയും തീരുമാനിച്ചു.  ലോക രാജ്യങ്ങളുടെ സമ്മർദ്ദവും യുഎൻ ഉപരോധവും മറികടക്കാന്‍ ഉത്തര കൊറിയ മറുതന്ത്രം പയറ്റുന്നുണ്ട്. ബിറ്റ് കോയിന്‍ അടക്കമുള്ള സൈബര്‍ കറന്‍സകള്‍ മോഷ്ടിക്കാന്‍ ഉത്തര കൊറിയ ശ്രമിക്കുന്നുണ്ടെന്നാണു റിപ്പോർട്ട്.