E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

കോണ്‍ഗ്രസ് പുനസംഘടന വൈകുന്നതില്‍ കേന്ദ്രനേതൃത്വത്തിന് അതൃപ്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ കേരളഘടകം സ്വീകരിച്ച മെല്ലെപ്പോക്കുനയത്തില്‍ കേന്ദ്രതിരഞ്ഞെടുപ്പുകമ്മിറ്റിക്ക് അതൃപ്തി. തട്ടിക്കൂട്ട് പുനസംഘടനയല്ല ഗുണപരമായ മാറ്റമാണ് എഐസിസി ലക്ഷ്യമിടുന്നതെന്ന് സമിതി അംഗങ്ങള്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പുപ്രക്രിയയില്‍ കേരളമാണ് ഏറ്റവും പിന്നിലെന്നും തിരഞ്ഞെടുപ്പുസമിതി ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള എഐസിസി സമ്മേളനം അടുത്ത മാസം നടക്കാനിരിക്കേയാണ് കേരളത്തില്‍ സംഘടന തിരഞ്ഞെടുപ്പ് എങ്ങുമെത്താതെ നില്‍ക്കുന്നത്. ഇതില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് അമര്‍ഷമുണ്ട്. സമവായത്തിലൂടെ നേതാക്കളെ തിരഞ്ഞെടുക്കുന്നതില്‍ എതിര്‍പ്പില്ലെങ്കിലും സ്ഥാനങ്ങള്‍ ഐ.എ ഗ്രൂപ്പുകളും ചില മുതിര്‍ന്ന നേതാക്കളും വീതം വച്ചെടുക്കന്നതിലും വിയോജിപ്പുണ്ട്. മാറ്റത്തിനുവേണ്ടി മാറ്റം എന്നതിനര്‍ഥില്ല. ഗുണപരമായ മാറ്റമാണ് ആവശ്യം. ചര്‍ച്ചയിലൂടെ സമവായത്തിലെത്തിയോ എന്ന കാര്യം തിരഞ്ഞെടുപ്പ് സമിതിയെ അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. തല്‍ക്കാലം കെപിസിസി അംഗങ്ങളെ തിരഞ്ഞെടുത്ത് ബ്ളോക്ക് ,മണ്ഡലം ഭാരവാഹികളെ പിന്നീട് തിരഞ്ഞെടുക്കാം എന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. 

കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ബൂത്ത് അധ്യക്ഷന്മാരുടെയും വി.എം.സുധീരന്‍ കെപിസിസി അധ്യക്ഷനായിരിക്കുന്പോള്‍ തിരഞ്ഞെടുത്ത മണ്ഡലം , ബ്ളോക്ക് അധ്യക്ഷന്മാരുടെയും പട്ടിക വരണാധികാരിക്ക് നല്‍കും .എന്നാല്‍ സമവായത്തിലൂടെയോ തിരഞ്ഞെടുപ്പിലൂടെയോ ഈ മാസം തന്നെ കേരളത്തിലെ സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ണമായും പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശമാണ് വരണാധികാരിയായ സുദര്‍ശന്‍ നാച്ചിയപ്പന് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി നല്‍കിയിട്ടുള്ളത് .