തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെ ചികിത്സക്കിടെ രക്തം സ്വീകരിച്ചതിലൂടെ എച്ച്ഐവി ബാധിച്ച കുട്ടിയുടെ കുടുംബം ഹൈക്കോടതിയിൽ ഹര്‍ജി നൽകി. രോഗത്തിന് കാരണമായത് ആർസിസിയിലെ ചികിത്സാ പിഴവാണെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പ്രധാന ആവശ്യം. ആരോഗ്യ വകുപ്പിലെ വിവിധ സമിതികൾ നടത്തിയ അന്വേഷണത്തിൽ ആർസിസിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു കണ്ടെത്തൽ.
ഇത് കുറ്റക്കാരെ രക്ഷിക്കാനുള്ള ഒത്തു കളിയാണന്നും അതിനാൽ പൊലീസ് അന്വേഷണം കാര്യക്ഷമമാക്കാൻ നിർദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. കുട്ടിയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞെങ്കിലും കാര്യമായ നടപടിയൊന്നുമുണ്ടായില്ലനും വിദ്യാഭ്യാസം അടക്കമുള്ള തുടർ നടപടിയിൽ സർക്കാർ സഹായിക്കണമെന്നും കുട്ടിയുടെ പിതാവ് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.