മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നാരായണ്‍ റാണെ പാര്‍ട്ടിവിട്ടു. ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. കോൺഗ്രസ് സംസ്ഥാന നേതൃത്വവുമായി ഏറെനാളായി അഭിപ്രായ വ്യത്യാസത്തിലായിരുന്നു റാണൈ. 2005ൽ ശിവസേനയിൽ നിന്നു കോൺഗ്രസിലെത്തിയ റാണെ, 1999ൽ ശിവസേന-ബിജെപി സഖ്യം മഹാരാഷ്ട്ര ഭരിച്ചിരുന്ന വേളയിൽ മുഖ്യമന്ത്രിയായിരുന്നു.
ബാൽ താക്കറെ മകൻ ഉദ്ധവ് താക്കറെയെ തന്റെ പിൻഗാമിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ഉദ്ധവുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്നാണ് ശിവസേന വിട്ട് കോൺഗ്രസിലെത്തിയത്. തുടർന്ന് കോൺഗ്രസ്-എൻസിപി സർക്കാരിൽ റവന്യു, വ്യവസായ മന്ത്രിയായിരുന്നു.