മഹാരാഷ്ട്രയിലും , ഗുജറാത്തിന്റെ തീരപ്രദേശങ്ങളിലും മഴ തുടരുന്നു. എന്നാൽ, മുംബൈയിൽ രണ്ടുദിവസമായി തുടരുന്ന മഴക്ക് ശമനമായി. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിഞ്ഞു. ഇതോടെ റോഡ് -റയിൽ ഗതാഗതം സാധാരണനിലയിലേക്ക് എത്തി.
അതേസമയം, മുംബൈ രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണമായും പുനഃസ്ഥാപിച്ചിട്ടില്ല. ഇതുവരെ നൂറ്റി ഇരുപതോളം സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥക്കിടെ, കഴിഞ്ഞ ദിവസം സ്‌പൈസ്ജെറ്റ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയ സംഭവത്തിനു ശേഷമാണ് പ്രവർത്തനം അവതാളത്തിലായത്. ഇന്ന് വൈകിട്ടോടെ മാത്രമേ പ്രധാന റൺവേ തുറക്കാനാകു എന്ന് അധികൃതർ അറിയിച്ചു. കൊങ്കൺ മേഖലയിൽ അതേസമയം, കനത്ത മഴ തുടരുന്നത്, കേരളത്തിലേക്കും തിരിച്ചുമുള്ള ട്രെയിനുകളും വൈകാൻ കാരണമായിട്ടുണ്ട്