അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരെ ഒരുമിച്ച് പോരാടുമെന്ന് അരവിന്ദ് കേജ്‍രിവാളും കമല്‍ഹാസനും. കമല്‍ഹാസന്‍ രാഷ്ട്രീയത്തിലിറങ്ങണമെന്ന് അരവിന്ദ കേജ്‍രിവാള്‍ പറഞ്ഞു. കേജ്‍രിവാളില്‍നിന്ന് രാഷ്ട്രീയ ഉപദേശങ്ങള്‍ ലഭിച്ചുമെന്ന് കമല്‍ഹാസന്‍ അറിയിച്ചു. രാഷ്ട്രീയ അഭ്യൂഹങ്ങൾ ശക്തമാക്കി കമൽഹാസനുമായി അരവിന്ദ് കേജ്‍രിവാളിന്റെ കൂടിക്കാഴ്ച നടത്തി. ചെന്നൈയിൽ എത്തിയാണ് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) നേതാവുമായ അരവിന്ദ് കേജ്‌രിവാൾ, നടൻ കമൽഹാസനുമായി കൂടിക്കാഴ്ച നടത്തിയത്.
രാഷ്ട്രീയമായിരുന്നു രണ്ടുപേരുടെയും ചർച്ചാവിഷയമെന്ന് അടുത്തവൃത്തങ്ങൾ സൂചന നൽകി. ഉടൻ രാഷ്ട്രീയപ്പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള കമൽ, ആം ആദ്മിയുമായി കൈകോർത്തേക്കുമെന്നും പ്രചാരണമുണ്ട്. കേജ്‌രിവാളിന്റെ ചെന്നൈ സന്ദർശനം ഇതിനു മുന്നോടിയാണെന്നാണ് വിലയിരുത്തൽ.
ഉച്ചയോടെ എത്തിയ കേജ്‍രിവാളിനെ കമലിന്റെ മകൾ അക്ഷരയാണ് ചെന്നൈ വിമാനത്താവളത്തിൽ സ്വീകരിച്ചത്. കേജ്‍രിവാളിനെ കമൽ സ്വീകരിക്കുന്നതിന്റെയും ഇരുവരും ഒരുമിച്ചിരിക്കുന്നതിന്റെയും ചിത്രങ്ങൾ ആം ആദ്മി ട്വിറ്ററിൽ പങ്കുവച്ചു. ഇതിനുമുൻപ് 2015ൽ ഡൽഹിയിലെത്തി കേജ്‌രിവാളിനെ കമൽ കണ്ടിരുന്നു.
കേജ്‍രിവാളിനോടൊപ്പം മറ്റ് മൂന്ന് എഎപി നേതാക്കളും കമലിനെ കാണാൻ എത്തിയിരുന്നു. ചർച്ചയുടെ വിശദാംശങ്ങളെപ്പറ്റി കമലും കേജ്‍രിവാളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തുടർ ചർച്ചകൾക്കായി കമലിനെ ഡൽഹിയിലേക്ക് ക്ഷണിച്ചതായും റിപ്പോർട്ടുണ്ട്.