വേങ്ങര ഉപതിരഞ്ഞെടുപ്പിൽ കെ. ജനചന്ദ്രൻ ബി.ജെ.പി സ്ഥാനാർഥിയാവും. പത്രിക സമർപ്പണം കൂടി കഴിഞ്ഞതോടെ തിരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂടിലേക്ക് കടന്നു ഇടതു, വലതു മുന്നണി സ്ഥാനാർഥികൾ .
പ്രചാരണത്തിൽ ഇടതു, വലതു സ്ഥാനാർഥികൾ മുന്നിലായതിന്റെ വേവലാതിയിലാണ് കെ. ജനചന്ദ്രന്റെ പ്രചാരണ പരിപാടികൾ ബി.ജെ.പി ആലോചിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വളളിക്കുന്നു ലോക്സഭ തിരഞ്ഞെടുപ്പിൽ പൊന്നാനിയിലും സ്ഥാനാർഥിയായതിന്റെ അനുഭവ പരിചയം സ്ഥാനാർഥിക്കുണ്ട്. ജില്ലയിലെ ബി.ജെ.പിയുടെ ശക്ത കേന്ദ്രമായ താനൂർ സ്വദേശിയായ മുൻ ജില്ല അധ്യക്ഷന് പരിചയപ്പെടുത്തൽ ആവശ്യമില്ലെന്ന പ്ലസ് പോയിന്റും കെ. ജനചന്ദ്രനുണ്ട്.
കോൺഗ്രസ്, ലീഗ് ഭിന്നതയുളള കണ്ണമംഗലം പഞ്ചായത്തിലാണ് ഇടതുസ്ഥാനാർഥി പി.പി. ബഷീറിന്റെ പ്രചാരണം. പ്രവർത്തകരേയും കുടുംബങ്ങളേയും നേരിൽ കണ്ട് വോട്ട് അഭ്യർഥിക്കുന്ന തിരക്കിലാണ് സ്ഥാനാർഥി. വേങ്ങര നിയോജക മണ്ഡലത്തിലാകെ അടുത്തു ബന്ധമുളള വോട്ടർമാരെ നേരിൽ കാണാനുളള ഒാട്ടത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ .എ ഖാദർ. പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുളള മുതിർന്ന നേതാക്കൾ പ്രചാരണത്തിന് കെ.എൻ.എ ഖാദറിനൊപ്പമുണ്ട്.