E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ഏകദിനം ഇന്ന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ഏകദിനം ഇന്ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടക്കും. മഴയ്ക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥ പ്രവചനം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ആദ്യമല്‍സരം വിജയിച്ച ഇന്ത്യ ടീമില്‍ മാറ്റം വരുത്താനിടയില്ല ഒരു സ്പിന്നറെ കൂടി ഉള്‍പ്പെടുത്തിയുള്ള പരീക്ഷണത്തിന് ഓസ്ട്രേലിയ മുതിര്‍ന്നേക്കും. ഉച്ചയ്ക്ക് 1.30 മുതലാണ് മല്‍സരം 

ശ്രീലങ്കയെ പോലല്ല., ഒറ്റ മല്‍സരത്തിലെ തോല്‍വികൊണ്ട് എഴുതിത്തള്ളരുത് ഓസ്ട്രേലിയയെ. ഹാര്‍ദിക് പാണ്ഡ്യയും സ്പിന്നര്‍മാരും തട്ടിയെടുത്ത ചെന്നൈ ഏകദിനത്തിന് കൊല്‍ക്കത്തയില്‍ മറുപടിയുണ്ടാകുമെന്ന് ഓസീസ് ക്യാപ്റ്റന്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. കളിക്കളത്തിനകത്തും പുറത്തും ഇന്ത്യ-ഓസീസ് പരമ്പരകളിലെ പതിവ് വാശി ഇക്കുറിയും പ്രകടമാണ്. 

പോരാട്ടവേദി ചെന്നൈ മാറി കൊല്‍ക്കത്തയായെങ്കിലും മഴ വിടാതെ പിന്തുടരുന്നുണ്ട്. അതുകൊണ്ട് തന്നെ മഴനിയമത്തിന്റെ ടേബിള്‍ പോക്കറ്റിലിട്ടാവും കോഹ്‌ലിയും സ്മിത്തും ടോസിനെത്തുക. കുല്‍ദീപ് യാദവിന്റെയും യൂസവേന്ദ്ര ചഹലിന്റെയും റിസ്റ്റ് സ്പിന്നാണ് ഓസീസിനെ വട്ടം കറക്കുന്നത്. ആദം സാംപയ്ക്കൊപ്പം ആഷ്ടന്‍ അഗറിനെക്കൂടി ഉള്‍പ്പെടുത്തി സ്പിന്നാക്രമണം ശക്തമാക്കാന്‍ തയാറായേക്കും ഓസീസ്. 

നൂറാം ഏകദിനത്തിനിറങ്ങുന്ന സ്മിത്തും ചിലത് കരുതിവച്ചിട്ടുണ്ടാകും. മുന്‍നിര ബാറ്റ്സ്മാന്‍മാരുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് ആശങ്ക. ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ രഹാനെയ്ക്കും മനീഷ് പാണ്ഡെയ്ക്കും ഓസീസ് ആക്രമണം അതിജീവിച്ചേ മതിയാകൂ. മഴ രസംകൊല്ലിയായില്ലെങ്കില്‍ മറ്റൊരു ആവേശപ്പോരാട്ടം കാണാം ഇന്ത്യന്‍ ക്രിക്കറ്റിലെ ഏദനില്‍