വേങ്ങരയിലെ പ്രാദേശിക കോൺഗ്രസ്, ലീഗ് ഭിന്നത വിജയത്തെ ബാധിക്കില്ലെന്ന് യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ ഖാദർ. പ്രതിസന്ധിയുണ്ടെന്ന് വരുത്താന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി സ്ഥാനാര്‍ഥിയെ ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും.
വേങ്ങരയിലെ മൂന്നു ഗ്രാമപഞ്ചായത്തുകളിൽ കാലങ്ങളായി തുടരുന്ന കോൺഗ്രസ്, ലീഗ് ഭിന്നത പരിഹരിച്ചു വരികയാണ്. കണ്ണംമംഗലത്തെ പ്രശ്നങ്ങൾക്ക് ഏതാണ്ട് പരിഹരമായി. പറമ്പൂർ , വേങ്ങര പഞ്ചായത്തുകളിലെ തർക്കങ്ങള്‍ അടുത്ത ദിവസം തന്നെ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. നിലവിലെ തർക്കങ്ങൾ യു.ഡി.എഫിനെ ഒരു വിധത്തിലും ബാധിക്കില്ല.
മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പ് പോലെ കോൺഗ്രസ് നേതാക്കൾ തന്നെ വേങ്ങരയിലും പ്രചാരണത്തിൽ മുന്നിലുണ്ടാവുമെന്ന് ഡി.സി.സി അധ്യക്ഷൻ വി.വി. പ്രകാശ് പറഞ്ഞു. നേതാക്കളെല്ലാം പ്രചാരണത്തിനെത്തുബോൾ അണികൾക്ക് മാറി നിൽക്കാനാവില്ല. ഡി.സി.സി ഒാഫീസിലെത്തിയ സ്ഥാനാർഥിയെ സ്വീകരിക്കാൻ ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശും കെ.പി.സി.സി സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണനും അടക്കമുളള നേതാക്കളുണ്ടായിരുന്നു.