കനത്തമഴയില്‍ മുങ്ങി കേരളം. ശക്തി കുറഞ്ഞെങ്കിലും ഇന്നും മഴ തുടരും. ഇന്നലത്തെ കനത്ത മഴയില്‍ കണ്ണൂര്‍ ജില്ലയില്‍ രണ്ടുപേര്‍ മരിച്ചു. കാറ്റിലും മഴയിലും തെങ്ങ് ഒടിഞ്ഞ് വീണ് കണ്ണൂർ ചെറുകുന്ന് മടക്കരയിൽ മുഹമ്മദ് കുഞ്ഞ്, ക്വാറിയിലെ വെള്ളക്കെട്ട് നീക്കുന്നതിനിടെ കല്ല് വീണ് ഇതരസംസ്ഥാന തൊഴിലാളി കര്‍ണാടകക്കാരന്‍ ക്രിസ്തുരാജ് എന്നിവരാണ് മരിച്ചത്.
കോതമംഗലത്ത് ഒഴുക്കില്‍പ്പെട്ട് യുവാവിെന കാണാതായി. കുന്നപ്പിള്ളി സ്വദേശി ബൈജു കവിഞ്ഞൊഴുകുന്ന കരിപ്പുഴിക്കടവ് പാലം കടക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. പലയിത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഗതാഗതതടസവുമുണ്ടായി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാണ്. അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായ ഏറ്റവും കനത്ത മഴയാണ് കഴിഞ്ഞദിവസങ്ങളിലേത്. 79 മില്ലീ ലീറ്റര്‍ ശരാശരി മഴയാണ് ലഭിച്ചത്.
ഏറ്റവും കൂടുതല്‍ പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടാണ്. 235 മില്ലീ ലീറ്റര്‍. മഴക്കെടുതിയെത്തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട് കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍, കുസാറ്റ്, ആരോഗ്യ സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.