വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ പി.പി.ബഷീറിനെ സിപിഎം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്തുചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷമാണ് പ്രഖ്യാപനം. തിരൂരങ്ങാടി ഏരിയാകമ്മിറ്റി അംഗമായ ബഷീർ തന്നെയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലും സ്ഥാനാർഥി. വ്യാഴാഴ്ച മണ്ഡലം കൺവന്‍ഷനോടെ പ്രചാരണരംഗത്ത് സജീവമാകാനാണ് സി.പി.എം ലക്ഷ്യമിടുന്നത്.
തിരൂരങ്ങാടി ഏരിയാ കമ്മിറ്റി അംഗമാണ് അഭിഭാഷകൻ കൂടിയായ പി.പി.ബഷീർ. തിരൂരിലാണ് പ്രാക്ടീസ് ചെയ്യുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങരയിൽ മത്സരിച്ച ബഷീർ 38,057 വോട്ടുകൾക്കാണു തോറ്റത്. ഒാൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗമാണ്. എആർ പഞ്ചായത്ത് മുൻ അംഗവും. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി മുൻ അംഗവുമാണ്. ശനിയാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി, മണ്ഡലം കമ്മിറ്റി യോഗങ്ങളിൽ ബഷീറിന്റെ പേരിനാണു മുൻതൂക്കം കിട്ടിയത്.