കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ രാത്രി യാത്രയ്ക്കു നിയന്ത്രണമേർപ്പെടുത്തി. രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെയുള്ള യാത്രകൾക്കാണ് ദുരന്തനിവാരണ അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മലയോര മേഖലകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തരാവശ്യത്തിനു പോകുന്ന വാഹനങ്ങൾ മാത്രമേ മലയോര മേഖലകളിലേക്കു കടത്തിവിടൂവെന്നും ദുരന്തനിവാരണ അതോറിറ്റി നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കി.
കൊച്ചി- ധനുഷ്കോടി ദേശീയപാതയില്‍ ഗതാഗതം നിര്‍ത്തിവച്ചു. മൂന്നാറിലേക്കുള്ള വാഹനങ്ങള്‍ നേര്യമംഗലത്ത് തടയും. മണ്ണാര്‍കാട് - അട്ടപ്പാടി ചുരം റോഡിലും ഗതാഗതം നിരോധിച്ചു.