വേങ്ങര ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണ. കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ നാളെ ചേരുന്ന മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റിന്റെ കൂടി അഭിപ്രായം പരിഗണിച്ചായിരിക്കും അന്തിമതീരുമാനം. പൊതുസമ്മതനായ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തുന്നതിനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർഥിയേയും ചൊവ്വാഴ്ച തന്നെയാണ് പ്രഖ്യാപിക്കുക. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ക്ഷേത്രസന്ദർശന വിവാദത്തിൽ സെക്രട്ടേറിയറ്റിൽ ചർച്ച തുടരുകയാണ്. അദ്ദേഹത്തിനെതിരെ വിമർശനം ഉയരുന്നതായാണ് സൂചന.
Advertisement