അണ്ടര്‍ 17 ലോകകപ്പിനു മുന്‍പായി കലൂര്‍ സ്റ്റേഡിയത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുമ്പോൾ വ്യാപാരകൾക്കുണ്ടാകുന്ന നഷ്ടം ആരു നികത്തുമെന്ന് ഹൈക്കോടതി. പൗരൻമാരുടെ ജീവിക്കാനുള്ള അവകാശവും പരിഗണിക്കേണ്ടതല്ലേ എന്ന് കോടതി ചോദിച്ചു .ഇക്കാര്യത്തിൽ സ്റ്റേഡിയത്തിന്റെ ഉടമകളായ ജിസിഡിഎ വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു.
ലോകകപ്പ് മൽസരങ്ങൾക്ക് മുന്നോടിയായി ഇന്നുമുതൽ മൽസരങ്ങൾ അവസാനിക്കുന്നതുവരെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടണമെന്നാണ് ജിസിഡിഎ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിനെതിരെയാണ് വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിച്ചത്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് ഫിഫ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. സുരക്ഷാ കാര്യങ്ങളില്‍ വിട്ടുവീഴ്ച അനുവദിക്കാനാവില്ലെന്ന കര്‍ശന നിലപാടിലാണ് ഫിഫ.