മൂന്നാർസംബന്ധിച്ച് ഹരിത ട്രൈബ്യൂണലിന് മുന്നിലുള്ള കേസുകളിൽ പുറത്തു നിന്നുള്ള അഭിഭാഷകയെ നിയോഗിക്കാൻനീക്കം. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ ഇതിനെതിരെ രംഗത്തെത്തി. പുറത്തുനിന്ന് ആരെയും നിയമിക്കേണ്ടെന്നും അഡിഷണൽഅഡ്വക്കേറ്റ് ജനറൽ രഞ്ജിത്ത് തമ്പാൻതന്നെ സർക്കാരിനുവേണ്ടി ഹാജരായാൽമതിയെന്നും റവന്യൂമന്ത്രി എ.ജിക്ക് നിർദ്ദേശം നൽകി.
കേസുകളിൽ മൃദുസമീപനം വേണമെന്നാവശ്യപ്പെട്ട് എസ്.രാജേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിലുള്ള സർവകക്ഷിസംഘം മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെയാണ് , അഭിഭാഷകയെ നിയോഗിക്കാനുള്ള നീക്കം മുഖ്യമന്ത്രിയുടെ ഒാഫീസ് ആരംഭിച്ചത്. കയ്യേറ്റങ്ങൾ, അനധികൃത നിർമ്മാണം എന്നിവസംബന്ധിച്ച കേസുകളാണ് ട്രൈബ്യൂണൽ പരിഗണിക്കുന്നത്. ചെന്നൈയിലുള്ള അഭിഭാഷകയെ നിയോഗിച്ചാൽ കേസുകളപ്പാടെ ദുർബലമാകുമെന്നാണ് റവന്യൂ വകുപ്പിന്റെ വിലയിരുത്തൽ