മനോരമ ലോക സീനിയർ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്. പുരുഷ ഡബിള്‍സില്‍ രൂപേഷ് കുമാര്‍. സനേവ് തോമസ് സഖ്യവും വി.ദിജു. വിദ്യാധര്‍ സഖ്യവും ഇന്നിറങ്ങും. പുരുഷ സിംഗിള്‍സില്‍ സെമി പ്രതീക്ഷകളുമായി ജോയ് ആന്‍റണിയും കെ.എ.അനീഷും കോര്‍ട്ടിലിറങ്ങുന്നുണ്ട്.
35 വയസിനു മേലുള്ള പുരുഷന്മാരുടെ ഡബിള്‍സില്‍ ചാംപ്യന്‍ഷിപ്പിലെ ഒന്നാം സീഡെന്ന പെരുമയുമായാണ് മലയാളികളായ രൂപേഷ് കുമാര്‍ സനേവ് തോമസ് സഖ്യം ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നത്. ഡെന്മാര്‍ക്കിന്റെ ലാര്‍സ് ക്ലിന്റ്റപ്, മോര്‍ട്ടന്‍ എല്‍ബി സഖ്യമാണ് രൂപേഷിന്റേയും സനേവിന്റേയും എതിരാളികള്‍.
പ്രീക്വാര്‍ട്ടറിലെ മികച്ച വിജയം നല്‍കിയ ആത്മവിശ്വാസത്തോടെ വി.ദിജു ജെ.ബി.എസ്. വിദ്യാധര്‍ സഖ്യം ജപ്പാന്റെ മഷാറു ഒകാവാറ, ക്യോഹെ സാറ്റോ സഖ്യത്തെ നേരിടും. 40ന് മുകളില്‍ പ്രായമുള്ള പുരുഷന്മാരുടെ സിംഗിള്‍സില്‍ മലയാളി താരം ജോയ് ആന്റണി ജപ്പാന്റെ തക്കൂയ യമാമോട്ടോയെ നേരിടും. ഇതേ വിഭാഗത്തില്‍ മറ്റൊരു മലയാളിതാരം കെ.എ. അനീഷ്, മൂന്നാം സീഡായ ഇംഗ്ലണ്ടിന്റെ കാള്‍ ജെന്നിങ്സിനെ നേരിടും.
40 മുകളില്‍ പ്രായമുള്ള പുരുഷന്മാരുടെ വിഭാഗത്തില്‍ ഒന്നാം സീഡിനെ അട്ടിമറിച്ചെത്തിയ ഇന്ത്യന്‍ താരം സി.എം. ശശിധര്‍ , 35ന് മുകളില്‍ പ്രായമുള്ളവരുടെ സിംഗിള്‍സില്‍ ഒളിംപ്യന്‍ നിഖില്‍ കനിത്കര്‍ തുടങ്ങിയവരും ക്വാര്‍ട്ടര്‍ പോരാട്ടങ്ങളിലെ ഇന്ത്യന്‍ പ്രതീക്ഷകളാണ്. വിവിധ പ്രായവിഭാഗങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ഒട്ടേറെ മലയാളി താരങ്ങളും സെമി പ്രതീക്ഷയുമായി വെള്ളിയാഴ്ച കോര്‍ട്ടിലിറങ്ങുന്നുണ്ട്.