നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ ചോദ്യം ചെയ്യുന്നതിനിടെ നാദിര്‍ഷായ്ക്ക് രക്തസമ്മര്‍ദം കൂടി. ചോദ്യം ചെയ്യല്‍ തടസപ്പെട്ടു. ഡോക്ടര്‍മാരുടെ സംഘം നാദിര്‍ഷായെ പരിശോധിക്കുന്നു.
ഇന്നു രാവിലെയാണ് നാദിര്‍ഷ ചോദ്യംചെയ്യലിന് ഹാജരായത്. ആലുവ പൊലീസ് ക്ലബിലാണ് ചോദ്യംചെയ്യല്‍. ദിലീപിനുവേണ്ടി ക്വട്ടേഷന്‍ തുക കൈമാറിയത് നാദിര്‍ഷയാണെന്നാണ് കേസിലെ പ്രതി പൾസർ സുനിയുടെ മൊഴി.
ഇന്ന് ചോദ്യം െചയ്യലിന് ഹാജരാകാന്‍ ഹൈക്കോടതി നാദിര്‍ഷയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. നിലവിലെ സ്ഥിതിയില്‍ നാദിര്‍ഷയെ അറസ്റ്റ് ചെയ്യില്ല. ഇക്കാര്യം നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തില്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. മുമ്പ് ദിലീപിനൊപ്പം നാദിര്‍ഷയയെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിക്കാനുളള ക്വട്ടേഷന്‍ തുകയായി ഇരുപത്തിയയ്യായിരം രൂപ നാദിര്‍ഷ തനിക്ക് കൈമാറിയിരുന്നെന്ന് പള്‍സര്‍ സുനി അടുത്തിടെ മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ പശ്ചാത്തലത്തിലാണ് നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.