ഇന്ത്യയുടെ ആദ്യ ബുള്ളറ്റ്ട്രെയിന്‍ പദ്ധതിക്ക് അഹമ്മദാബാദിൽ ആരംഭം. ജപ്പാന്റെ സഹായത്തോടെയുള്ള പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുംചേർന്ന് ശിലാസ്ഥാപനംനടത്തി. ഇന്ത്യയുമായി സഹകരിക്കുന്നതിൽ സന്തോഷം മാത്രമെന്നും മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കൂടുതൽ പിന്തുണയുണ്ടാകുമെന്നും ഉദ്ഘാടനശേഷം ഷിൻസോആബെ പറഞ്ഞു. അഹമ്മദാബാദിൽ സബർമതി ആശ്രമത്തിന് സമീപമായി ക്രമീകരിച്ച വേദിയിൽ, ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക്, പ്രധാനമന്ത്രി നരേന്ദ്രമോദിയും, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്ന് തുടക്കംകുറിച്ചു.
സബർമതിക്ക് സമീപം ബുള്ളറ്റ് ട്രെയിൻപാത ആരംഭിക്കുന്ന പ്രദേശത്ത് അപ്പോള്‍തന്നെ നിർമാണപ്രർത്തനവും തുടങ്ങി. ഏതുമേഖലയിലാണെങ്കിലും ഇന്ത്യയുമായി സഹകരിക്കുന്നതിൽ സന്തോഷം മാത്രമെന്നും, മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കൂടുതൽ പിന്തുണയുണ്ടാകുമെന്നും ഉദ്ഘാടനശേഷം ഷിൻസോആബെ പറഞ്ഞു. ഏഷ്യയിലെ വൻശക്തിയായ ജപ്പാനുമായി ഇന്ത്യയ്ക്കുള്ള ബന്ധം വിലമതിക്കാനാകാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ഒരുലക്ഷത്തി പതിനായിരംകോടിരൂപ ചെലവുവരുന്ന പദ്ധതിക്ക്, ദശാംശം ഒരുശതമാനം നിരക്കിൽ എൺപത്തിയെണ്ണായിരംകോടിയാണ് ജപ്പാൻ നൽകുന്നത്. ഇത് വിലമതിക്കാനാകാത്ത സൗഹൃദമാണ് സൂചിപ്പിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു. അഹമ്മദാബാദ് - മുംബൈ പാതയിൽ അഞ്ചുവർഷംകൊണ്ട് പദ്ധതിപൂർത്തിയാക്കുകയാണ് ലക്ഷ്യം. അതേസമയം, ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ ബുള്ളറ്റ് ട്രെയിൻകാട്ടി, ബിജെപി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ശിവസേന ആരോപിച്ചു.