മുംബൈ, പത്താൻകോട്ട് ഭീകരാക്രമണങ്ങളുടെ ഉത്തരവാദികൾക്കെതിരെ, പാകിസ്ഥാനോട് നടപടിയാവശ്യപ്പെട്ട് ഇന്ത്യയും ജപ്പാനും. പന്ത്രണ്ടാമത് വാർഷിക ഉച്ചകോടിക്ക് സമാപനംകുറിച്ചുകൊണ്ടുള്ള സംയുക്തപ്രസ്താവനയിലാണ് ഇന്ത്യയുടെ നിലപാടിനെ ജപ്പാൻ പിന്തുണച്ചത്. അതിർത്തികടന്നുള്ള ഭീകരവാദത്തിൽ പാകിസ്ഥാനെ ഒറ്റപെടുത്തുമെന്നും ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചു. ഉച്ചകോടിയിൽ ആണവം, പ്രതിരോധം, വാണീജ്യം തുടങ്ങിയമേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള വിവിധ കരാറുകളിലും ഒപ്പുവച്ചു. ഇന്ത്യയിൽ ഏറ്റവുംകൂടുതൽ നിക്ഷേപംനടത്തുന്ന മൂന്നാമത്തെ രാജ്യമായി ജപ്പാൻ മാറിയെന്നും, ഇന്ത്യയുടെ എക്കാത്തെയും തന്ത്രപ്രധാനമായ പങ്കാളിയാണ് ജപ്പാനെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.
Advertisement