സ്വന്തമായൊരു കിടപ്പാടമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട് കോഴിക്കോട് കുന്ദമംഗലം പഞ്ചായത്തിലെ 800 ലധികം കുടുംബങ്ങൾ. സര്‍ക്കാരിന്റെ ഭവനപദ്ധതിയായ ലൈഫ് പദ്ധതിയുടെ കരട് ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടതാണ് ഇവര്‍ക്ക് തിരിച്ചടിയായത്. അര്‍ഹരായവര്‍ പട്ടികയിലിടം പിടിക്കാത്തതിന്റെ കാരണം സര്‍ക്കാരിന്റെ കടുത്ത നിബന്ധനയെന്നാണ് പരാതി.
ഇത് വാസുദേവൻ, പ്രായം അറുപത്തിനാല്. രോഗബാധയെത്തുടർന്ന് സമ്പാദ്യം മുഴുവൻ വിറ്റ് വാടകവീട്ടിലാണ് താമസം. തുച്ഛമായ ശമ്പളത്തിൽ നിത്യവൃത്തിക്ക് മാത്രം വക കണ്ടെത്തുന്ന മക്കളാണ് ആകെയുള്ള സമ്പാദ്യം. സ്വന്തമായൊരു കിടപ്പാടമെന്നത് ഈ അച്ഛന്റെ ഏറെനാളത്തെ ആഗ്രഹമാണ്. സർക്കാരിന്റെ ഭവനപദ്ധതിയിൽ കണ്ണുംനട്ട് കുന്ദമംഗലത്തെ ഈ വാടകവീട്ടിൽ വാസുദേവനും കുടുംബവും കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളായി.
വാസുദേവനെപ്പോലുള്ള നിരവധി കുടുംബങ്ങളാണ് അനര്‍ഹരുടെ പട്ടികയിലേക്ക് തഴയപ്പെട്ടത്. ഭവനനിര്‍മാണം പൂര്‍ത്തിയാകാത്തവരും സ്വന്തമായി വീടില്ലാത്തവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചിരുന്നത്. പക്ഷേ കരടുപട്ടിക പുറത്തുവന്നപ്പോള്‍ സ്ഥിതി ഇങ്ങനെ.
വീണ്ടും അപ്പീല്‍ നല്‍കാനാണ് ഇപ്പോള്‍ പഞ്ചായത്ത് നല്‍കിയിരിക്കുന്ന നിര്‍ദേശം.