ഇന്ത്യന്‍ ഓഹരിവിപണിയിൽ ചാഞ്ചാട്ടം. സെൻസെക്സ് 28പോയൻറ് വർധിച്ച് മുപ്പത്തിരണ്ടായിരത്തി ഒരുന്നൂറ്റിഎൺപത്തിയാറിലും, ദേശിയസൂചികയായ നിഫ്റ്റി 14പോയൻറ് കുറഞ്ഞ് പതിനായിരത്തി എഴുപത്തിയൊൻപതിലും വ്യാപാരംനിർത്തി. സൺഫാർമ്മ, ടാറ്റാപവർ, റിലയൻസ് തുടങ്ങിയകമ്പനികൾ നേട്ടമുണ്ടാക്കി.
ബിപിസിഎൽ, ഐ.ഓ.സി തുടങ്ങിയ കമ്പനികൾ നഷ്ടംനേരിട്ടു. വരുംദിവസങ്ങളിൽ എണ്ണവില കറയുമെന്ന സൂചനയാണ് എണ്ണകമ്പനികളുടെ ഓഹരിയെ തളർത്തിയത്. അതേസമയം, ബോംബെ സ്റ്റോക്ക് എക്സേഞ്ചിൽ ലിസ്റ്റ്ചെയ്യപ്പെട്ട കമ്പനികളുടെ മൊത്തംവിപണിമൂല്യം എക്കാലത്തെയും ഉയർന്നനിരക്കിലെത്തിയത് ശ്രദ്ധേയമായി. രാജ്യാന്തരവിപണിയിൽ രൂപയുടെ മൂല്യത്തില്‍ കാര്യമായ മാറ്റമില്ല. ഡോളറിനെതിരെ 64രൂപയാണ് ശരാശരി വിനിമയമൂല്യം